കൊട്ടാരക്കര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ സീറ്റിലും ഇത്തവണ ബിജെപി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളിധരന്. കൊട്ടാരക്കരയില്‍ ബിജെപി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള പരസ്പരധാരണ ഇവിടുത്തെ ജനങ്ങള്‍ മനസിലാക്കികഴിഞ്ഞു.
ഈ ജനവികാരവും നരേന്ദ്രമോദിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും കേരളത്തെയും മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 21 ശതമാനത്തിലധികം വോട്ട് നേടി ബിജെപി മുന്നിലെത്തും.
കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യം പാര്‍ട്ടി ഉപേക്ഷിച്ചു. ഭരണത്തിലെത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്. ആദ്യപടിയായി എല്ലാ ബൂത്തിലും പ്രവര്‍ത്തനം സജീവമാക്കും.
മാര്‍ച്ച് 31ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പൂര്‍ത്തിയാകുമ്പോള്‍ ബിജെപി അംഗങ്ങളില്ലാത്ത ഒരു ബൂത്തും കേരളത്തില്‍ ഉണ്ടാവില്ല. പേപ്പര്‍ മെമ്പര്‍ഷിപ്പ് ഒഴിവാക്കി ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെയാണ് ഇത്തവണ അംഗങ്ങളെ ചേര്‍ക്കുന്നത്. ഇതിനായി എല്ലാഭവനങ്ങളിലും പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ അഴിമതി, ഉദ്യോഗസ്ഥവൃന്ദത്തിലെ അഴിമതി എന്നിവക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.സുനില്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജെ.ആര്. പത്മകുമാര്‍, ബി. രാധാമണി, രാജിപ്രസാദ്, നേതാക്കളായ കെ. ശിവദാസന്‍, വയയ്ക്കല്‍ മധു, ജി. ഗോപിനാഥ്, വെള്ളിമണ്‍ ദിലീപ്, മാലുമേല്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: