പയ്യന്നൂര്‍: സംഘപരിവാര്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടിനുനേരേനടന്ന സിപിഎം ആക്രമണത്തില്‍ വന്‍പ്രതിഷേധം. ഇന്നലെ നഗരത്തില്‍ നടന്ന വന്‍പ്രതിഷേധ പ്രകടനവും ബിജെപി നേതാക്കളുടെ പോലീസ് സ്റ്റേഷനുമുന്നിലെ കുത്തിയിരിപ്പുസമരവും സിപിഎം അക്രമികള്‍ക്കെതിരേയുള്ള ജനരോഷം ഇരട്ടിപ്പിച്ചു.
അക്രമം നടന്ന വീടുകള്‍ സംഘപരിവാര്‍ നേതാക്കള്‍ ഇന്നലെ സന്ദര്‍ശിച്ചു. ബിജെപി മുന്‍ അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ബിജെപി ദേശീയ സമിതിയംഗം പി.കെ. വേലായുധന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി. സുരേഷ് ബാബു, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. ശശിധരന്, സഹകാര്യവാഹ് എം.തമ്പാന്, ബൗദ്ധിക് പ്രമുഖ് സജീവന് മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി. ഗംഗാധരന്, അഡ്വ. വി. രത്നാകരന്, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് കെ.ബി. പ്രജില്‍ തുടങ്ങി വിവിധനേതാക്കളാണ് ആക്രമണം നടന്ന വീടുകള്‍ സന്ദര്‍ശിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ നഗരത്തില്‍ വന്‍ പ്രകടനംനടന്നു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ പയ്യന്നൂര്‍ സിഐ ഓഫീസിന് മുന്നില്‍ ഇന്നലെ വൈകുന്നേരം കുത്തിയിരിപ്പ് സമരം നടത്തി. നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്, വി. ശശിധരന്, പി.പി. സുരേഷ് ബാബു, കെ. രഞ്ചിത്ത്, പി.കെ. വേലായുധന്, കെ. പ്രജില്‍, കെ. തമ്പാന് തുടങ്ങിയ നേതാക്കളാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി: കെ. സുരേന്ദ്രന് ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: