ഭില്‍വാര:രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ചൗഹാനോണ് കി കമേരി ഗ്രാമത്തില്‍ എണ്പതു വയസുകാരിയെ നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചു.
ഭില്‍വാരാ ജില്ലയിലെ ചൗഹാനോന് കി കാമേരി ഗ്രാമത്തിലാണ് സംഭവം.
ദുര്‍മന്ത്രവാദിനിയാണെന്നും ഇവര്‍ ഗ്രാമത്തിലെ കുട്ടികളെ ഭക്ഷിക്കുമെന്നും പറഞ്ഞാണ് നാട്ടുകൂട്ടം ഇത്തരമൊരു കിരാതമായ വിധി പുറപ്പെടുവിച്ചത്.
ഖാപ് പഞ്ചായത്ത് തലവന്മാരുടെ നിര്‍ദേശപ്രകാരമാണ് എണ്‍പതുവയസുകാരി നാട്ടുകൂട്ടത്തിന്റെ ക്രൂരതക്ക് ഇരയായത്.
കഴുതപുറത്ത് നാടു ചുറ്റിച്ച ശേഷം നാട്ടുകൂട്ടം ഇവര്‍ക്കു ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തത്രെ. ഇവരുമായി സംസാരിക്കുന്നവരില്‍ നിന്നും ഒരു ലക്ഷം രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഒരു മാസം മുമ്പ് ദക്ഷിണ രാജസ്ഥാനില്‍ നിന്നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 37 വര്‍ഷം മുമ്പാണ് ഈ വൃദ്ധയുടെ ഭര്‍ത്താവ് മരിച്ചുപോയത്. ഇവര്‍ക്ക് മക്കളില്ല. ഗ്രാമത്തിലെ തന്റെ ഭൂമി തട്ടിയെടുക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇവര്‍ പറയുന്നു.
ഭര്‍ത്താവിന്റെ സഹോദരനെ വധിക്കുന്നതിന് കൂട്ടു നിന്നെന്നാരോപിച്ച് 50 വയസുകാരിയേയാണ് അന്ന് ഇപ്രകാരം നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചത്. ഇതേതുടര്‍ന്ന് ഇത്തരം നാട്ടുകൂട്ടങ്ങള്ക്കെതിരെ നടപടിയെടുക്കാന്‍ രാജസ്ഥാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: