ബംഗളൂരു: രാജ്യത്തെ ലജ്ജിപ്പിക്കുന്ന ബാലികാ പീഡനങ്ങള്‍ ബംഗളൂരിലെ സ്കൂളുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇത്തവണ ഇരയായത് മൂന്ന് വയസുകാരി പെണ്‍കുട്ടിയാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ അറ്റന്‍ഡറെ പോലീസ് അറസ്റ്റു ചെയ്തു.
കിഴക്കന്‍ ബാംഗളൂരിലുള്ള സ്കൂളില്‍ വച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടതായി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് . രണ്ടു തവണ പീഡനം നടന്നെന്നാണ് പരാതി.
ജൂലൈ മാസം മുതല്‍ ബാംഗളുരില്‍ സമാനമായ നാലോളം സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒക്ടോബര്‍ ആദ്യ വാരം പട്ടണത്തിലെ ഒരു സ്കൂളില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരു ഓഫീസ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് നൂറ് കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്. വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആറ് വയസുകാരിക്ക് പീഡനമേറ്റതിനെ തുടര്‍ന്ന് രണ്ട് ജിം പരിശീലകര്‍ അറസ്റ്റിലായിരുന്നു.
സ്കൂളുകളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറുപ്പ് വരുത്താന്‍ സിസിടിവി കാമറകളും സ്കൂള്‍ ബസുകളില്‍ ജിപിഎസും സ്ഥാപിക്കാന്‍ ആഗസ്റ്റില്‍ പൊസീസ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഇരുന്നൂറോളം സ്കൂളുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: