ന്യൂദല്‍ഹി: ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങുന്നതിനായി ഇന്ത്യാ സിമന്റ്സിന് അനുമതി നല്‍കിയത് മുന്‍ ബിസിസിഐ പ്രസിഡന്റ് ശരദ് പവാറാണെന്ന് എന്‍. ശ്രീനിവാസന് സുപ്രീംകോടതിയില്‍. ശരദ് പവാറിന്റെ അനുമതിയോടെയാണ് ഇന്ത്യാ സിമന്റ്സ് ഐപിഎല്ലിലെ ചെന്നൈ ടീമിന്റെ ഫ്രാഞ്ചൈസി വാങ്ങിയത്. ഗുരുനാഥ് മെയ്യപ്പനെയും രാജസ്ഥാന് ടീമുടമ രാജ് കുന്ദ്രയെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇരുവര്‍ക്കുമെതിരെ ബിസിസിഐ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ശ്രീനിവാസന് വാദിച്ചു.
ബിസിസിഐയുടെ സാമ്പത്തിക സംവിധാനങ്ങളെപ്പറ്റിയും ബിസിനസ് മാതൃകയെപ്പറ്റിയും സുപ്രീംകോടതി ശ്രീനിവാസനില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. വാതുവെയ്പ്പില്‍ പങ്കുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അംഗീകാരം റദ്ദാക്കണമെന്ന ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യത്തിന്മേലുള്ള ഹര്‍ജിയില്‍ വാദം ഇന്നലെ പൂര്‍ത്തിയായി.
ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്സിന് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങുന്നതിനായി ബിസിസിഐ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് കോടതിയില്‍ വാദിച്ചു. ഐപിഎല്‍ വാതുവെയ്പ്പ് കേസ് അടുത്ത തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: