തിരുവനന്തപുരം: മദ്യനയം ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുറിപ്പ്. മദ്യനയം വിനോദ സഞ്ചാരികളെ സംസ്ഥാനത്തുനിന്ന് അകറ്റും.
സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍പ്പിച്ച നിവേദനത്തിലാണ് മദ്യനയം തിരിച്ചടിയാകുമെന്ന് പരാമര്‍ശിക്കുന്നത്.
ഹൗസ് ബോട്ട് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് ബാങ്കേഴ്സ് സമിതിക്കു മുഖ്യമന്ത്രി നിവേദം നല്‍കിയിരുന്നു. വായ്പകള്‍ പുനഃക്രമീകരിക്കാനേ കഴിയുകയുള്ളെന്ന് എസ്എല്‍ബിസി വ്യക്തമാക്കി.
കേരളത്തിലെത്തുന്ന വിദേശികളും തദ്ദേശീയരുമായ വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉപയോഗിക്കുന്നവരാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒഴികെ മറ്റിടങ്ങളില്‍ മദ്യം കിട്ടാതെ വരുന്നത് ടൂറിസം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും. വിനോദസഞ്ചാരികളെ അകറ്റും. ടൂറിസം മേഖലയില്‍ തൊഴില്‍ സാധ്യകളെ ഇല്ലാതാക്കും. കായല്‍ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: