കോട്ടയം: മണ്ഡലമകരവിളക്ക് കാലത്ത് ഭക്ഷണസാധനങ്ങള്‍ക്ക് സന്നിധാനത്തെ ഹോട്ടലുകളേക്കാള്‍ വില കോട്ടയത്ത്. കോട്ടയം റെയില്വേസ്റ്റേഷന് സമീപമുള്ള ഭക്ഷണശാലകളില്‍ തീര്‍ത്ഥാടകരെ കൊള്ളയടിക്കുകയാണ്. സന്നിധാനത്ത് ചായയ്ക്ക് 9 രൂപയാണ് സര്‍ക്കാര്‍ നിരക്ക്. എന്നാല്‍ കോട്ടയത്ത് ചായയ്ക്ക് 15 രൂപ വരെ ഈടാക്കുന്നു. ഇഡ്ഡലി, ദോശ, ഇടിയപ്പം അടക്കം ഉള്ള ഭക്ഷണസാധനങ്ങള്‍ക്ക് ഒരെണ്ണത്തിന് 10 രൂപ വീതമാണ് ഈടാക്കുന്നത്. സന്നിധാനത്ത് 8 രൂപയാണ് പരമാവധി വില.
ഊണിന് സന്നിധാനത്ത് പരമാവധി 50 രൂപയാണ്. കോട്ടയത്ത് 80രൂപ മുതല്‍ മുകളിലേക്കാണ്. കൊള്ളയടിക്കെതിരെ ജില്ലാഭരണകൂടവും അനങ്ങുന്നില്ല. ഭക്ഷണശാലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടിയെടുക്കാനേ കഴിയൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. നവംബര്‍ മാസത്തില്‍ മാത്രം ഇഡ്ഡലിയടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് നാല് രൂപയുടെ വില വര്‍ദ്ധനവാണ് ചില ഹോട്ടലുകളില്‍ നടപ്പാക്കിയത്.
എരുമേലിയില്‍ നിന്നും പമ്പയിലേക്കുള്ള കാനനപാതകളിലെ കടകളിലും തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നതായി ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: