ന്യൂദല്‍ഹി: സകല ഭാരതീയര്‍ക്കും ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കാനും ഭാരതത്തെ മാലിന്യമുക്തമാക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന സ്വച്ഛ് ഭാരത് പദ്ധതി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തുടങ്ങും. അഞ്ചു വര്‍ഷം കൊണ്ട് 4401 നഗരങ്ങളില്‍ പദ്ധതി എത്തിക്കും. മൊത്തം 62,009 കോടി രൂപയാണ് പദ്ധതിക്കുവേണ്ടത്. ഇതില്‍ 14,623 കോടിയും കേന്ദ്രം വഹിക്കും.
മൊത്തം 1.04 കോടി കുടുംബങ്ങളിലായി രണ്ടരലക്ഷം കമ്മ്യൂണിറ്റി ടോയ്ലറ്റുകളും 2.6 പൊതു ടോയ്ലറ്റുകളും സ്ഥാപിക്കുക, ഓരോ നഗരത്തിലും ഖരമാലിന്യം സംസ്കരിക്കാന്‍ സൗകര്യം ഒരുക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ജനവാസ മേഖലകളിലാകും കമ്മ്യൂണിറ്റി ടോയ്ലറ്റുകള് സ്ഥാപിക്കുക. ഓരോ വീട്ടിലും ടോയ്ലറ്റുണ്ടാക്കുക ബുദ്ധിമുട്ടായ സ്ഥലങ്ങളിലാകും ഇവ സ്ഥാപിക്കുക.ചന്തകള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാകും പൊതു ടോയ്ലറ്റുകള് വരിക.പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. വൃത്തിയില്ലാത്തവ അറ്റകുറ്റപ്പണി നടത്തി വൃത്തിയുള്ള ഫഌഷ് ടോയ്ലറ്റുകളാക്കുക, തോട്ടിപ്പണി പൂര്‍ണ്ണമായും നിര്‍ത്തലാക്കുക, പരസ്യമായ മലമൂത്ര വിസര്‍ജ്ജനം പാടില്ലെന്ന ധാരണ ജനങ്ങളിലുണ്ടാക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 14,623 കോടിയുടെ കേന്ദ്ര വിഹിതത്തില്‍ 7366 കോടി ഖര മാലിന്യ സംസ്കരണത്തിനാകും ഉപയോഗിക്കുക. 4165 കോടി വീടുകളില്‍ ടോയ്ലറ്റ് സ്ഥാപിക്കാന്‍ മാറ്റിവയ്ക്കും. 655 കമ്മ്യണിറ്റി ടോയ്ലറ്റുകള്‍ക്കും 1828 ബോധവത്ക്കരണത്തിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: