ന്യൂദല്‍ഹി: അനധികൃതമായി അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. നാല് കല്‍ക്കരിപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്നും ചീഫ് ജസ്റ്റിസ് ആര്.എം. ലോധ, ജസ്റ്റിസുമാരായ കുര്യന് ജോസഫ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
1993 ജൂലായ് 17 മുതല്‍ ചേര്‍ന്ന 36 സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങളില്‍ വിതരണം ചെയ്ത 214 കല്‍ക്കരി പാടങ്ങളാണ് നിയമ വിരുദ്ധമെന്ന് കോടതി കണ്ടെത്തിയത്. 105 സ്വകാര്യ കമ്പനികള്‍ക്കും, 99 സര്‍ക്കാര്‍ കമ്പനികള്‍ക്കും 12 അള്‍ട്രാ മെഗാ പവര്‍ പ്രോജക്ടറുകള്‍ക്കും രണ്ട് കോള്‍ ടു ലിക്വിഡ് പദ്ധതികള്‍ക്കുമാണ് അനുമതി ലഭിച്ചത്.
യുഎംപിപി, എന്‍ടിപിസി, സെയില്‍, സസന്‍ എന്നിവയ്ക്കാണ് പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയത്. ഇതുവരെ ഖനനം നടത്തിയിരുന്ന കല്‍ക്കരിപ്പാടങ്ങള്‍ക്ക് ടണ്ണിന് 295 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. 2015 മാര്‍ച്ചിന് ശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത കല്‍ക്കരിപ്പാടങ്ങള്‍ വീണ്ടും ലേലം ചെയ്യാം. ഖനനം നടക്കുന്ന 46 പാടങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ആറ് മാസത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: