ബംഗളൂരു: ചൊവ്വയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചു തുടങ്ങിയ മംഗള്യാന് ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
അഞ്ച് ചിത്രങ്ങള്‍ മംഗള്യാന് പകര്‍ത്തി. ആദ്യ ചിത്രം നാല് മണിയോടെ ലഭ്യമാകുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ സമയം നീട്ടിക്കിട്ടിയേക്കും.
പേടകത്തില്‍ വിചാരിച്ച അളവില്‍ ഇന്ധനം ബാക്കിയുണ്ടെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വയെ വലംവെച്ച് പഠനം നടത്താനുള്ള അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി.സി25 എന്ന റോക്കറ്റിലൂടെ മംഗള്യാന് വിക്ഷേപിച്ചത്. അന്നുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്.
297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചാണ് പേടകം ചൊവ്വയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: