ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ നൂറ് ദിവസത്തെ ഭരണത്തില്‍ താപവൈദ്യുതി ഉത്പാദനത്തില്‍ 21 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ഊര്‍ജ്ജ കല്‍ക്കരി വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇത് റെക്കോഡ് ഉല്പാദനമാണ്.
ആവശ്യമായ വിഭവങ്ങളിലൂടെ വൈദ്യൂതി ഉല്പാദനം 21 ശതമാനമായി ഉയര്‍ത്തുവാനായി. നൂറ് ദിവസത്തെ ഭരണ നേട്ടങ്ങളെ ക്കുറിച്ച് ന്യൂദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കല്‍ക്കരി ഉത്പാദനം മുന്‍ വര്‍ഷത്തെക്കാള്‍ ആഗസ്റ്റില്‍ ഒന്‍പത് ശതമാനം വര്‍ദ്ധിക്കുകയുണ്ടായി. കല്‍ക്കരി ഉത്പാദനം വര്‍ദ്ദിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ എടുത്തിട്ടുണ്ട്. 250 റെയില്‍ റെയ്ക്ക്സിനായി 5000 കോടി ചെലവഴിക്കും. ഇതിലൂടെ നൂറ്റാണ്ടുകളായി അടിഞ്ഞുകിടക്കുന്ന ഇന്ധനം വിതരണം നടത്തുവാനാകും. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് റെയില്‍വെ ലൈനുകള്‍ സ്ഥാപിക്കുന്നതോടെ കല്‍ക്കരി വിവിധമേഖലകളിലേക്ക് വളരെ വേഗത്തില്‍ എത്തിക്കുവാനാകും.
2017-18 ആവുമ്പോഴെക്കും 60 ദശലക്ഷം ടണ്ണും 2021-22 ആവുമ്പോഴെക്കും 200 ദശലക്ഷം ടണ്ണും ആയി ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനാണ് ലക്ഷ്യ മിടുന്നത്. രാജ്യത്തെ 28 പവര്‍ പ്ലാന്റുകളില്‍ നാല് ദിവസത്തെക്കുള്ള കല്‍ക്കരി ശേഖരമെയുള്ളൂ. വിതരണത്തിനനുസൃതമല്ല ഉപഭോഗമെന്നതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: