ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി അടച്ചിട്ടിരുന്ന ജമ്മു കാശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുളള യാത്ര പുനരാരംഭിച്ചു. മഴയെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള യാത്ര നിര്ത്തിവെച്ചിരി്ക്കുകയായിരുന്നു.
അതേസമയം കാഷ്മീരിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 175 ആയി. ജമ്മുവില്‍ പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്പ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: