ന്യൂദല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫഌപ്കാര്‍ട്ടുമായി നരേന്ദ്രമോദിസര്‍ക്കാര്‍ കൈകോര്‍ക്കുന്നു. രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി സര്‍ക്കാര്‍ പുതിയ പദ്ധതി മുന്നോട്ടുവെക്കുന്നത്.
ഓണ്‍ലൈന്‍ എന്ന പുതിയ വേദി നെയ്ത്തുകാര്ക്കായി തുറന്നു നല്‍കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. കൈത്തറി വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിനുള്ള ഉടമ്പടിയില്‍ കേന്ദ്ര ടെക്സ്റ്റൈില് മന്ത്രാലയവും ഫഌപ്കാര്‍ട്ടും തമ്മില്‍ ഇന്നലെ ധാരണയായി. ഓണ്‍ലൈനിലൂടെ കൈത്തറി മേഖലയ്ക്ക് വിപണി തുറന്നുനല്‍കുകവഴി രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും നെയ്ത്തുകാരുടെ ശാക്തീകരണവുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുവഴി രാജ്യത്തെ വസ്ത്ര നിര്‍മ്മാണ മേഖല ശക്തിപ്പെടുമെന്നും കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഫഌപ്കാര്‍ട്ടിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാനും ഉപഭോക്താക്കളുടെ അഭിരുചി അറിയാനും കഴിയും. ഓരോ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള നിശ്ചിതവില അപ്പപ്പോള്‍ ലഭിക്കും. കേന്ദ്ര മന്ത്രാലയത്തിന്റെ പിന്തുണകൂടിയാകുമ്പോള്‍ ഓണ്‍ലൈന്‍ ബിസിനസ് പടിപടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്നും കേന്ദ്രമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കൈത്തറി ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഇതാദ്യമായാണ് ഫഌപ്കാര്‍ട്ടുമായി ഒരു കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ക്കുന്നത്.
ശരിയായ വിലയില്‍, കൃത്യമായ പാക്കേജില്‍, ഉപഭോക്താക്കള്‍ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫഌപ്കാര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഇതിലൂടെ കൈത്തറി മേഖലയേയും നെയ്ത്തുതൊഴിലാളികളെയും ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ഫഌപ്കാര്‍ട്ട് പറഞ്ഞു.
ഡിസംബറില്‍ 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനും കേന്ദ്രസര്‍ക്കാരും ഫഌപ്കാര്ട്ടുമായും ധാരണയായിട്ടുണ്ട്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറിമേഖലയില്‍ പരിശീലനം നല്‍കുന്നതോടൊപ്പം ഭാവിയില്‍ തൊഴില്‍ നല്‍കുകയും ബിസിനസ് പങ്കാളികളാക്കാനും കേന്ദ്രസര്‍ക്കാരും ഫഌപ്കാര്‍ട്ടും തമ്മില്‍ ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: