കോട്ടയം: എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറി വിവേചനപരമായി പെരുമാറുന്നതായി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം റിപ്പോര്‍ട്ട്. വിസിയെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നതിലാണ് സമുദായം നോക്കി വിവേചനം കാണിക്കുന്നതായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ആക്ടിംഗ് വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂറിന്റെ പ്രൈവറ്റ് സെക്രട്ടറി അബ്ദുള്‍ റഷീദിനെതിരെയാണ് ആരോപണം. വിസിയെയോ, പ്രേ ാ വിസിയെയോ കാണാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരാണെങ്കില്‍ മാത്രമേ അനുവാദം നല്കുന്നുള്ളുവെന്നും മറ്റു സമുദായത്തില്‍പെട്ടവര്‍ക്കു അനുമതി നിഷേധിക്കുന്നതായുമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. അബ്ദുള്‍ റഷീദിന്റെ നടപടി വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും അമര്ഷമുണ്ടാക്കുന്നതായും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി വിസിക്കു കഴിഞ്ഞ ജൂണ്‍ 9ന് കൈമാറിട്ടുണ്ട്. മുന്‍ വൈസ് ചാന്‍സലര്‍മാര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു രാവിലെ 11.30 മുതല്‍ 12 മണി വരെയും പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്കു വൈകിട്ടു 3.30 മുതല്‍ 4.30 വരെയും കാണാന്‍ സമയക്രമം നിശ്ചയിച്ചിരുന്നു. ഇത് പാലിച്ച് ദൂരദിക്കുകളില്‍ നിന്നുപോലും നിരവധി വിദ്യാര്‍ഥികളാണ് ദിവസവും അതിരമ്പുഴയിലെ സര്‍വകലാശാലാ ആസ്ഥാനത്തെത്തുന്നത്. ഇവരാണ് പലപ്പോഴും വി സിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വിവേചനങ്ങളില്‍ കുടുങ്ങി ബുദ്ധിമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: