തിരുവനന്തപുരം: സോളാര്‍ കമ്മിഷന് നിയമസഭാ ചര്‍ച്ചകള്‍ തെളിവായി സ്വീകരിച്ചു. 2013 ജൂണ്‍ 13 മുതല്‍ 20 വരെ നിയമസഭയില്‍ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളാണ് കമ്മിഷന് തെളിവായി സ്വീകരിച്ചത്. ആള് കേരള ആന്റികറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആണ് കമ്മിഷനു മുന്നില്‍ തെളിവുകള്‍ സമര്‍പ്പിച്ചത്.
എംഎല്‍എമാര്‍ ആരുംതന്നെ തെളിവ് നല്കാന് തയ്യാറായില്ല. പാലക്കാട് സ്വദേശിയായ ഐസക് വര്‍ഗീസ് ബിജെപി നേതാവ് കെ. സുരേന്ദ്രന് എന്നിവര്‍ കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കമ്മിഷന് ഹര്‍ജി നല്കി. ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: