ഗുരുവായൂര്‍: ദേവസ്വം ആനത്താവളത്തിലെ ആനകള്‍ക്ക് ഒരുമാസത്തെ സുഖചികിത്സ ഇന്നലെ തുടങ്ങി. ആനത്തറവാട്ടിലെ പിടിയാനകളും, കൊമ്പന്മാരും, മോഴകളുമുള്പ്പടെ 40-ഓളം ആനകള്‍ക്കാണ് ഇപ്പോള്‍ സുഖചികിത്സ ലഭിക്കുക. മദപ്പാടില്‍ തളച്ചിട്ടുള്ള കൊമ്പന്മാരില് കൂടുതല്‍ അപകടകാരികളായവര്‍ക്ക് നീരില്‍ നിന്നും അഴിച്ചതിനുശേഷവും, ബാക്കിയുള്ള കൊമ്പന്മാര്ക്ക് നീരിലും സുഖചികിത്സ തുടരും.
സുഖചികിത്സക്ക് 10 ലക്ഷം രൂപയാണ് ദേവസ്വം നീക്കിവെച്ചിരിക്കുന്നത്. അരി, ചെറുപയര്‍, മുതിര, അഷ്ടചൂര്‍ണ്ണം, ച്യവനപ്രാശം, മിനറല്‍ മിക്സച്ചര്‍, (വിറ്റാമിന്‍ ഗുളിക) മഞ്ഞള്‍പൊടി, ഉപ്പ്, തുടങ്ങിയവയാണ് സുഖചികിത്സക്കായി ഉപയോഗിക്കുന്നത്. ആനകളുടെ ഓജസ്സിനും, പുഷ്ടിക്കും വേണ്ടിയാണ് വര്‍ഷത്തിലൊരിക്കലുള്ള സുഖചികിത്സ. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.ശിവശങ്കരന്, അഡ്വ. എ. സുരേശന്, ആന വിദഗ്ദ്ധസമിതി അംഗങ്ങള്‍, വനം വകുപ്പ് ഡോ: ഈസ, വനംവകുപ്പ് ഉദ്യോഗസ്ഥരായ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍മാര്‍ എം.പി. മണി, പി.വി. നിതീഷ്, ബി.എഫ്.ഒ: കെ.എം. അരുണ്‍, ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ആര്. ജയചന്ദ്രന്‍പിള്ള, ഗുരുവായൂര്‍ ദേവസ്വം ജീവധനം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ പി. കൃഷ്ണന്‍കുട്ടി, ലൈവ് സ്റ്റോക് മാനേജര്‍ എസ്. ശശിധരന് അസി: മാനേജര്‍ സി. ശങ്കര്‍, ജീവധനം വിദഗ്ദ്ധസമിതി അംഗങ്ങളായ ആവണപ്പറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാട്, ഡോക്ടര്‍മാരായ കെ.സി. പണിക്കര്‍, കെ.എന്‍. മുരളീധരന്‍നായര്‍, പി.ബി. ഗിരിദാസ്, ടി.എസ്. രാജീവ്, എം.എന്‍. ദേവന്നമ്പൂതിരിപ്പാട്, ടി.സി.ആര്. നമ്പ്യാര്‍, വിവേക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആനതറവാട്ടിലെ ഗജരത്നം പത്മനാഭന്, വലിയകേശവന്, ഇന്ദ്രസെന്‍ അടക്കമുള്ള തലയെടുപ്പുള്ള കൊമ്പന്മാര് നീരിലായതിനാല്‍, അവക്കുള്ള വിശിഷ്ടാഹാരം നീരില്‍ കഴിക്കാന്‍ വിസമ്മതിച്ചാല്‍, നീരില്നിന്നും അഴിച്ചശേഷം നല്‍കുമെന്നും ദേവസ്വം ജീവധനം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ പി. കൃഷ്ണന്‍കുട്ടി പറഞ്ഞു. സുഖചികിത്സച്ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം എന്‍. രാജു ആനതറവാട്ടിലെ അഴകാര്‍ന്ന കൊമ്പന്മാരില് കേശവന്‍കുട്ടിക്ക് ആദ്യ ഉരുളനല്‍കി നല്കി ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: