തിരുവനന്തപുരം: ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ പലിശ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കാര്‍ഷികവായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് 2015 ഫെബ്രുവരി 15വരെ പ്രാബല്യമുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിപരിമിതി ചൂണ്ടിക്കാട്ടി കടബാധ്യത ഏറ്റെടുക്കാന്‍ നിര്‍വാഹമില്ലെന്ന് മൊറട്ടോറിയം കാലാവധി നീട്ടിനല്‍കിയ ഉത്തരവില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊഴിഞ്ഞമ്പാറ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ കോഴ്സ് അനുവദിക്കുന്നതിനെക്കുറിച്ച് പ്രിന്‍സിപ്പലിനോട് അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കുന്നകാര്യത്തില്‍ വിദ്യാഭ്യാസവകുപ്പും ധനവകുപ്പുമായും ആലോചിച്ച് തീരുമാനമെടുക്കും. ഈവര്‍ഷം പുതിയ പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നയപരമായ തീരുമാനം. എന്നാല്‍, ഭാഷാന്യൂനപക്ഷ കമ്മിറ്റി രണ്ടുതവണ ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പ്രത്യേകമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പാര്‍ട്ട് ടൈം കണ്ടിജന്‍സി ജീവനക്കാര്‍ക്കായി ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റിന് അര്ഹതില്ലാത്തതിനാലാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചര്‍ച്ച നടത്തി വരികയാണ്. 2009 ലെ ശമ്പള പരിഷ്കരണത്തോടെ പാര്‍ട്ട് ടൈം കണ്ടിജന്‍സി ജീവനക്കാര്‍ക്കും ശമ്പള സ്കെയില്‍ അനുവദിച്ചിട്ടുണ്ട്. ഭവനവായ്പ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അനധ്യാപക ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നകാര്യത്തില് ധനവകുപ്പുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. അനധ്യാപക ജീവനക്കാരുടെ തസ്തികകള്‍ വെട്ടിക്കുറയ്ക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചിട്ടില്ല. ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുമ്പോള്‍ 28.35 കോടി രൂപയുടെ അധികബാധ്യതയുണ്ടാവുമെന്നാണ് കോളജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നല്കിയ അവസാനത്തെ റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡയറക്ടറെ വീണ്ടും ചുമതലപ്പെടുത്തിയിരിക്കുകയാണ്. പുതിയ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വരുമ്പോള്‍ 1,371 അധികതസ്തികകളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: