കോട്ടയം: മാന്ത്രിക ഗ്രന്ഥങ്ങള്‍ കൈക്കലാക്കാന്് വേണ്ടി ചങ്ങനാശേരി തൃക്കൊടിത്താനം വയലില്‍ പറമ്പില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മയെ (77) കൊന്ന് സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി. കോട്ടയം ജില്ലാ പ്രത്യേക കോടതി ജഡ്ജി ഷാജഹാനാണ് കേസ് പരിഗണിക്കുന്നത്.
ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ കേസ് അന്വഷിച്ച തിരുവനന്തപുരം അസി. പോലീസ് കമ്മീഷണര്‍ പി. ബിജോയിയെ ഇന്നലെ വിസ്തരിച്ചു. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 107 സാക്ഷികളാണ് ഉള്ളത്. കോടതി മുമ്പാകെയുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ജൂലൈ 21 ന് നടക്കും.
2007 സപ്തംബര്‍ 18ന് ആണ് കേസിന് ആസ്പദമായ സംഭവം. മന്ത്രവാദത്തില്‍ അന്ധമായി വിശ്വസിച്ചിരുന്ന പ്രതികള്‍ പൂജാ വിദ്യകളും മന്ത്രവാദങ്ങളും നടത്തി വന്ന കാര്‍ത്യായനിയമ്മയില്‍ നിന്നും മന്ത്രവാദ സംബന്ധമായ താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കന്വേണ്ടി നടത്തിയ കൊലപാതകം എന്നാണ് പ്രോസിക്യൂഷന് കേസ്. തൃക്കൊടിത്താനം സ്വദേശികളായ പാര്‍വ്വതി ഭവനില്‍ രാജന്, ഉറവയില്‍ വീട്ടില്‍ അനില്‍കുമാര്‍, പുത്തനങ്ങാടി കണ്ണാട്ട് വീട്ടില്‍ ഷെജി, പായിപ്പാട് ഗുരു നിവാസില്‍ സുധീഷ്, ചങ്ങനാശേരി പുതുപ്പറമ്പില്‍ താജുദ്ദീന് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്ലോസിക്യൂട്ടര്‍ ജോര്‍ജ്ജ് കുട്ടി ചിറയില്‍, പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ സുരേഷ് ബാബു തോമസ്, ബോബന് റ്റി. തെക്കേല്‍, കെ.പി സുരേഷ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: