അഹമ്മദാബാദ്: ഭഗവാന് ജഗന്നാഥന്റെ 137-ാമത് രഥയാത്രക്ക് തുടക്കമായി. 400 വര്‍ഷം പഴക്കമുള്ള ജമല്‍പൂരിലെ ജഗനാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ ഇതാദ്യമായിട്ടാണ് ഒരു വനിതാ മുഖ്യമന്ത്രി എത്തി ഭഗവാന്റെ പാദങ്ങള്‍ കഴുകികൊണ്ടുള്ള പൂജയില്‍ പങ്കെടുക്കുന്നത്. ആഷാഡ മാസത്തിലെ രണ്ടാമത്തെ ശുക്ലപക്ഷത്തിലാണ് രഥയാത്ര മഹോത്സവം ആഘോഷിക്കുന്നത്. യാത്രക്ക് വലിയ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രശ്ന ബാധിതപ്രദേശങ്ങളിലും അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രഥയാത്രക്ക് മുന്നോടിയായി ആനന്ദിബെന്‍ ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആരതി അര്‍പ്പിച്ചു. മഹന്ത് ദിലീപ്ദാസ് മഹാരാജ് ആനന്ദിബെന്നിനെ അനുഗ്രഹിക്കുകയും ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഭഗവാന് ജഗനാഥന്റെ ഈ യാത്ര പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെയും അവര്‍ക്കെതിരെയുള്ള തിന്മകള്ക്കെതിരെ പോരാേണ്ടതിന്റെയും സന്ദേശമാണ് നല്‍കുന്നത്. ഈ യാത്ര രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കാണും. അതിലൂടെ ഗുജറാത്തും ഭാരതവും വികസനത്തിന്റെ പുതിയ മേഖലകള്‍ താണ്ടുവാന്‍ ജഗനാഥന് അനുഗ്രഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുകാലഘട്ടത്തില്‍ അഹമ്മദാബാദ് മാഞ്ചസറ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരുപാട് ടെക്സ്റ്റയില്‍സ് സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തി ഈ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിച്ചിരുന്നു.
വിവിധ സംസ്ക്കാരങ്ങളുടെ ഒരു സംഗമമായിരുന്നു ഇവിടെ. ഈ രഥയാത്രയോടെ ആ ഒരു കാലഘട്ടം പുന:സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും ആനന്ദിബെന്‍ പറഞ്ഞു.
മന്ത്രിമാരായ പ്രദീപ് സിംഗ് ജഡേജ, രജനി കാന്ത് പട്ടേല്‍, ശങ്കര്‍ ചൗദരി, മേയര്‍ മീനാക്ഷി പട്ടേലും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: