ന്യൂദല്‍ഹി: ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ തേജയുടെ കയറ്റുമതി ധൃതിപിടിച്ചു നടത്തേണ്ടതില്ലെന്ന്് മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉന്നത ഉേദ്യാഗസ്ഥര്‍. ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത ഈ വിമാനം മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാനുള്ള തീരുമാനം നിലവില്‍ അപ്രായോഗികവും അപക്വവുമാണ്. സ്വന്തം സേനയില്‍ തന്നെയാണ് ഇത് ആദ്യം ഉപയോഗിക്കേണ്ടത്.
ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. എന്നാല്‍, യുദ്ധ വിമാനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന തീരുമാനം ധൃതിപിടിച്ചതാണ്, മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ചീഫ് എയര്‍ ചീഫ് എയര്‍ മാര്‍ഷല്‍ കൃഷ്ണസ്വാമി പറഞ്ഞു. സമീപ ഭാവിയില്‍ ലഘു യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ വിദേശ രാജ്യങ്ങള്‍ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കണമെങ്കില്‍ വന്‍ സാമ്പത്തിക നിക്ഷേപവും ആവശ്യമാണ്. 30 വര്‍ഷത്തേക്ക് 17000 കോടി രൂപയാണ് ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത്. അതേസമയം ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്ത്തനാനുമതിയല്ലാതെ അവസാന ഘട്ടത്തിനായുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. യുദ്ധവിമാന നിര്‍മ്മാണ രംഗത്തെ തുടക്കക്കാര്‍ എന്ന നിലക്ക് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സേനക്കായി മാത്രം രൂപപ്പെടുത്തുന്നതാണ് നല്ലതെന്നും കൃഷ്ണസ്വാമി കൂട്ടിച്ചേര്‍ത്തു.
ന്ത്യന്‍ സേനക്കായി മാത്രം രൂപപ്പെടുത്തുന്നതാണ് നല്ലതെന്നും കൃഷ്ണസ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: