ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ പ്രസ്താവന വിവാദമാക്കാന്‍ നീക്കം. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് ഹര്‍ഷ വര്ദ്ധന് തന്റെ വെബ്സൈറ്റില്‍ അഭിപ്രായപ്പെട്ടെന്നാണ് ആരോപണം.
ലൈംഗിക വിദ്യാഭ്യാസം വേണം, എന്നാല്‍ അതില്‍ അശ്ളീലം പാടില്ലയെന്നാണ് താന്‍ പറഞ്ഞതെന്ന് ഹര്‍ഷ വര്ദ്ധന് വ്യക്തമാക്കിയിട്ടും മാധ്യമങ്ങള്‍ വിവാദം തുടരുകയാണ്.
ലൈംഗിക വിദ്യാഭ്യാസം വിലക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. അത്തരമൊരു നിര്‍ദ്ദേശം താന്‍ മുന്നോട്ടുവച്ചിട്ടുമില്ല. താന്‍ അങ്ങനെ പറഞ്ഞെന്നാണ് ചില പത്രങ്ങളില്‍ വലിയ തലക്കെട്ടുകളില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
യുക്തിയില്‍ വിശ്വസിക്കുന്ന ഡോക്ടറാണ് ഞാന്‍. ശാസ്ത്രീയവും സാംസ്കാരികമായി സ്വീകാര്യവുമായ അധ്യയനത്തെ ഞാന്‍ അംഗീകരിക്കുന്നു. അദ്ദേഹം തുടര്‍ന്നു. വെബ് സൈറ്റില്‍ ഉള്ള അഭിപ്രായം തികച്ചും വ്യക്തിപരമാണ്. 2007ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ച നയത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ ആ അഭിപ്രായം ഉന്നയിച്ചതും. യുപിഎ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും അതിനെ എതിര്‍ത്തിരുന്നു.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കണമെന്നേ ഞാന്‍ വ്യക്തമാക്കിയുള്ളൂ. അസംസ്കൃതമായ, മോശമായ സ്ക്കെച്ചുകള്‍(ഗ്രാഫിക്സ്) കാണിച്ചുള്ള ആ വിദ്യാഭ്യാസത്തെ ലൈംഗിക വിദ്യാഭ്യാസമെന്ന് വിളിക്കാനാകുമായിരുന്നില്ല.മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: