ഹൈദരാബാദ് : ഇന്ത്യന്‍ നിര്‍മ്മിത മിസെയില്‍ അസ്ത്ര രണ്ടാമതും വിജയകരമായി വിക്ഷേപിച്ചു. ഗോവ തീരങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എസ്യു- 30 എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് പരീക്ഷിച്ചത്.
പന്ത്രണ്ട്് ദിവസത്തിനിടെ രണ്ടാം തവണയാണ് അസ്ത്ര മിസെയില്‍ വിക്ഷേപിക്കുന്നത്. ജൂണ്‍ ഒമ്പതിന് ഇതിന്റെ വായുവിലെ സഞ്ചാര വ്യാപ്തിയും സ്ഥിരതയും വിലയിരുത്തുന്നതിനായി പരീക്ഷിച്ചതാണ്. വെള്ളിയാഴ്ച 6.8 കിലോമീറ്റര്‍ വേഗതയിലാണ് മിസെയില്‍ സഞ്ചരിച്ചത്. ദീര്‍ഘദൂര മിസെയിലുകളുടെ പരമാവധി വേഗത 65 കിലോമീറ്ററാണ്. ലോകത്തിലെ മറ്റ് ദീര്‍ഘദൂര മിസെയിലുകളോട് കിടപിടക്കുന്നതാണ് ഇതിന്റെ സഞ്ചാര വ്യാപ്തിയെന്ന് അസ്ത്ര പ്രോജക്ട് ഡയറക്ടര്‍ എസ്. വിനോദ് ഗോപാല്‍ അറിയിച്ചു.
ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് മിസെയില്‍ നിര്‍മ്മാണത്തിന്റെ മുഖ്യ ശക്തിയെന്ന് ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ വി. ജി. വെങ്കിടരാമന് അറിയിച്ചു. അതിനിടെ കാലവര്‍ഷത്തിനു ശേഷമാകും എസ്യു-30 എംകെഐ അടുത്ത പരീക്ഷണമെന്നും ഡോ. വേണുഗോപാല്‍ അറിയിച്ചു. ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് ഇപ്പോഴത്തെ മിസെയില്‍ വിക്ഷേപണം. അടുത്തത് ഇതിലും ഉയര്‍ന്ന പരിധിയിലാവും പരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: