ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന് സന്ദര്‍ശനം ഏറ്റവും വിജയകരവും സമ്പൂര്‍ണ്ണ തൃപ്തികരവുമായൈന്ന് വിദേശകാര്യ മന്ത്രി സുഷാമാ സ്വരാജ് പറഞ്ഞു. ബി ഫോര്‍ ബി- ഭാരതം ഭൂട്ടാനു വേണ്ടി, ഭൂട്ടാന് ഭാരതത്തിനു വേണ്ടി എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എല്ലാം വ്യക്തമാക്കുന്നുണ്ടെന്ന് സുഷമാ സ്വരാജ് ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
രണ്ടു ദിവസത്തെ ഭൂട്ടാന് സന്ദര്‍ശനത്തിനു ശേഷം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാത്ത് തിരിച്ചെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന കാര്യങ്ങളില്‍ പരമാവധി സഹകരണം പ്രഖ്യാപിക്കുകയും സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢതരമാക്കുമെന്നു തീരുമാനിക്കുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ ഹിമാലയന്‍ രാജ്യ സന്ദര്‍ശനത്തില്‍ കൈക്കൊണ്ട സുപ്രധാന നടപടികളും തീരുമാനങ്ങളും ഇങ്ങനെ:
1. ഇരു രാജ്യങ്ങളും സംയുക്തമായി 10000 മെഗാ വാട്ട് ജലവൈദ്യുത ഉല്‍പ്പാദന പദ്ധതി നടപ്പിലാക്കും.
2. അവരവരുടെ ഭൂപ്രദേശത്തുനിന്ന് അന്യരാജ്യങ്ങള്‍ക്ക് ദുര്‍വിനിയോഗം അനുവദിക്കില്ല.
3. പാല്‍പ്പൊടി, ഗോതമ്പ്, സസ്യ എണ്ണ, പയര്‍ വര്‍ഗ്ഗങ്ങള്‍, ബസ്മതിയല്ലാത്ത അരി എന്നിവയുടെ ഇറക്കുമതി വിലക്കില്‍നിന്ന് ഭൂട്ടാനെ ഒഴിവാക്കി.
4. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരം ശക്തിപ്പെടുത്താനും ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താനും തീരുമാനം.
5. ഭൂട്ടാന്, നേപ്പാള്‍, ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ ചേര്‍ന്നുള്ള വാര്‍ഷിക ഹിമാലയന്‍ കായിക മേളയെന്ന ആശയം മോദി മുന്നോട്ടുവെച്ചു.
6. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് ഇരട്ടിപ്പിച്ച് രണ്ടു കോടി രൂപയോളമാക്കി.
7. ഡിജിറ്റല്‍ ലൈബ്രറിക്ക് ഭൂട്ടാനെ ഇന്ത്യ സഹായിക്കും.
8. കൂടുതല്‍ സാമ്പത്തിക സഹകരണങ്ങള്‍ക്ക് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: