സീത്താപൂര്: രാജ്യത്തിന് നാണക്കേടായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു. പതിനാറുവയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് പുതിയതായി അരങ്ങേറിയ സംഭവം. ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് മാനഭംഗത്തിനിരയാക്കിയത്.
പെണ്‍കുട്ടിയെ തട്ടിയെടുത്ത് ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് പ്രതിയായ മഹ്ഫൂസ് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. കുട്ടിയെ മുറിയിലിട്ടു പൂട്ടുവാന്‍ സുഹൃത്താണ് മെഹ്ഫൂസിനെ സഹായിച്ചത്. സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടി തന്നെ വിവരം പുറത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികളായ രണ്ടു പേരെയും അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: