ന്യൂദല്‍ഹി: പതിനാറാം ലോക്സഭയിലെ എംപിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം പ്രോട്ടെം സ്പീക്കര്‍ കമല്‍നാഥ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. പത്തു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പത്തു വര്‍ഷമായി പ്രധാനമന്ത്രിയായ മന്മോഹന് സിംഗ് രാജ്യസഭാ എംപിയായിരുന്നു. വെള്ള കുര്‍ത്തയും വെള്ള ജാക്കറ്റും ധരിച്ച മോദി സത്യപ്രതിജ്ഞക്കു ശേഷം സദസിനെ തൊഴുതു. പിന്നെ സോണിയയുടെ സീറ്റിനരികലെത്തി കൈകൂപ്പി. സോണിയയും അതുപോലെയാണ് പ്രതികരിച്ചത്.
രണ്ടാമതായി എല്‍കെ അദ്വാനിയും മൂന്നാമതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ്. തുടര്‍ന്ന് സുഷമ സ്വരാജും. സുഷമയും രാജ്നാഥ് സിംഗും ഉമാഭാരതിയും ഹര്‍ഷവര്‍ദ്ധനും സംസ്കൃതത്തിലാണ് പ്രതിജ്ഞയെടുത്തത്.റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ കന്നടയിലാണ് സത്യവാചകം ചൊല്ലിയത്.
ആകെയുള്ള 539 അംഗങ്ങളില്‍ 315 പേരും പുതുമുഖങ്ങളാണ്.
സഭ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് എത്തിയ മോദിയെ സകലരും കൈയടിച്ചാണ് വരവേറ്റത്. സ്പീക്കറുടെ വലതു ഭാഗത്താണ് ബിജെപി. അവര്‍ക്ക് സമീപം എന്‍ഡിഎ ഘടകകക്ഷികളും.മുഴുവന്‍ എഐഎഡിഎംകെ അംഗങ്ങളും മുണ്ടുടുത്താണ് സഭയില്‍ വന്നത്.
ഇന്നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സുമിത്ര മഹാജനാകും പുതിയ സ്പീക്കര്‍. തിങ്കളാഴ്ച പാര്‍ലമെന്റിെന്റ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
ആറു പേര് മലയാളത്തില്‍
കാസര്‍കോടിനെ പ്രതിനിധീകരിക്കുന്ന പി.കരുണാകരന്, പികെ ശ്രീമതി, എംകെ രാഘവന്, കെസി വേണുഗോപാല്‍, ഇന്നസെന്റ്, എ സമ്പത്ത് എന്നിവര്‍ മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്. തിരുവനന്തപുരത്തു നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.
കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ എടുത്തത്.
ശശിതരൂരും രാഹുലും എട്ടാം നിരയിലാണ് ഇരുന്നത്. ഇവര്‍ക്ക് സമീപമാണ് ഇടതു സ്വതന്ത്രന് ഇന്നസെനൃ ഇരുന്നത്.ഇന്നസെനൃ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: