ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 25കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് അഖിലേഷ് യാദവ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. ബദുവാനില് സഹേദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി കെട്ടിത്തൂക്കിയ സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: