വഡോദര : ഉത്തര്‍പ്രദേശില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന വ്യക്തിയെ മൊബൈല്‍ ആപ്ലിക്കേഷനായ വാട്സ്അപ് വിവാഹ വാര്‍ഷിക ദിനത്തില്‍ കണ്ടെത്തി. യുപി ബല്ലിയ ജില്ലയിലെ ബക്ഷി ചാപ്ര ഗ്രാമ സ്വദേശിയായ നാല്പതുകാരനായ രാജേന്ദ്ര ഗജേന്ദ്ര സിങ് വീട്ടില്‍ നിന്നും നാല് വര്‍ഷം മുമ്പ് ഇറങ്ങിയ അദ്ദേഹത്തിന് വഴി തിരിച്ചറിയാന്‍ സാധിക്കാതെ പോകുകയായിരുന്നു. അവിടെ നിന്നും ഗുജറാത്തിലെ ഭുജ് നഗരത്തില്‍ എത്തിപ്പെട്ട ഇയാളെ എന്‍ജിഒ സംഘടനയായ ശീ ലോകസേവാ സാര്‍വജനിക് ട്രസ്റ്റ് പ്രവര്‍ത്തകര്‍ വഴിയരികില്‍ നിന്നും കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു.
ഇതിനിടെ എന്‍ജിഒ പ്രവര്‍ത്തകര്‍ രാജേന്ദ്ര സിങിനെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിനു വേണ്ടി ശ്രമം നടത്തിയെങ്കിലും സിങിന്റെ കുടുംബാംഗങ്ങള്‍ കാണാതായ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഫലം കണ്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമായതിനെ തുടര്‍ന്ന് രാജേന്ദ്ര സിങില്‍ നിന്നും സ്വദേശം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിച്ച എന്‍ജിഒ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിംങ് ഗ്രൂപ്പായ വാട്സ്അപ് വഴി സിങിന്റെ ബന്ധുക്കളെ കണ്ടത്താന്‍ ശ്രമം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിങിന്റെ വിശദവിവരങ്ങള്‍ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി അയ്യായിരത്തിലധികം ഫോളോവേഴ്സുള്ള വാട്സ്അപ് ഹിന്ദി ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്തു.
രാജേന്ദ്ര സിങിന്റെ ചിത്രവും സന്ദേശവും കണ്ട് ബല്ലിയയിലെ ഒരു പ്രാദേശിക മാധ്യമപ്രവര്ത്തകന് അദ്ദേത്തിന്റെ സഹപാഠിയായാണെന്ന് തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരമറിയിച്ചു. രാജേന്ദ്ര സിങിന്റെ ഭാര്യ കിരണ്‍ ഫോണിലൂടെ സംസാരിച്ച് തിരിച്ചറിയുകയായിരുന്നു. പിന്നീട് സിങിന്റെ സഹോദരനുമായി ഭുജിലെത്തി സിങിനെ ഗ്രാമത്തിലേക്ക് മേയ് 29ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ യാദൃച്ഛികമായി അന്നേദിവസം ഇരുവരുടേയും വിവാഹവാര്‍ഷിക ദിനമാവുകയായിരുന്നു. ഏഴും 11 ഉം വയസ് വീതമുള്ള രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: