കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കാന്‍ കഴിയും എന്ന നിലയില്‍ വൈസ്ചാന്‍സലറെ പുറത്താക്കികൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹമാണ് എന്ന് മഹാത്മഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയന് അഭിപ്രായപ്പെട്ടു. വളര്‍ച്ചയുടെ പാതയില്‍ ഇടക്കാലത്തുണ്ടായ പിന്നോക്കം പോക്കില്‍ നിന്നും സര്‍വ്വകലാശാലയെ മുന്നോട്ടു നയിക്കാനും, അക്കാദമിക രംഗത്തെ മികവുകള്‍ തിരിച്ചുപിടിക്കാനും ഇനിയെങ്കിലും സര്‍വ്വകലാശാലയ്ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് കഴിയണം. നിയമം അതിന്റെ നേര്‍വഴിക്കു പോകട്ടെ; പക്ഷേ സര്‍വ്വകലാശാലാ വൈസ്ചാന്സിലര് പോലുള്ള ഉന്നത പദവികളിലേക്ക് നിയമനങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ശക്തമായ സൂചനയും ഈ സംഭവം നല്കുന്നു. സാമുദായിക-രാഷ്ട്രീയ-പ്രാദേശിക പരിഗണനകള്‍ക്കുപരി അക്കാദമിക് പാണ്ഡിത്യത്തിനും, ഭരണമികവിനും, ശേഷിക്കും പ്രാധാന്യം നല്‍കണമെന്ന കേരളീയ സമൂഹത്തിന്റെ ആഗ്രഹവും, ആവശ്യവും ഇനിയെങ്കിലും പ്രാവര്‍ത്തികമാക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും യൂണിയന് ജനറല്‍ സെക്രട്ടറി ആഷിക് എം. കമാല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: