മുണ്ടക്കയം: ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍കൃഷി വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങിയ അയര്ലന്ഡുകാരന് മര്‍ഫി സായിപ്പിനൊരു സ്മാരകമെന്നത് ഇനിയുമകലെ. ഏന്തയാറിലെ മര്‍ഫി സായിപ്പിന്റെ ശവകുടീരത്തില്‍ ലൈബ്രറിയോടുകൂടി സ്മാരകം മന്ദിരം നിര്‍മ്മിക്കുന്നതിനായി തുടങ്ങിയ പദ്ധതിയാണ് പാതി വഴിയിലാണ്. സ്മാരകം നിര്മ്മിക്കുന്നതിന്റെഭാഗമായി നിര്‍മ്മിച്ച റോഡും പാതിവഴിയില്‍. പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്കി നിര്‍മ്മിക്കുന്ന റോഡിന്റെ പണി തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. റബ്ബര്‍ ബോര്‍ഡ് 5 ലക്ഷം രൂപ മുടക്കിയാണ് 280 മീറ്റര്‍ ദൂരമുള്ള റോഡിന്റെ പണി നടത്തിയത്.പണി പൂര്‍ത്തികരിക്കാന്‍ 5 ലക്ഷം രൂപ ഇനിയും വേണ്ടിവരുമെന്ന് റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു. സ്മാരകത്തോട് ചേര്‍ന്ന് ചുറ്റുമതില്‍ നിര്‍മ്മിച്ച് പുസ്തകശാലയും വായനാമുറിയും ഉള്‍പ്പെടുന്ന കെട്ടിടം പണിയുന്നതിന് 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് റബ്ബര്‍ ബോര്‍ഡ് തയ്യാറാക്കിയത്. എന്നാല്‍ ഇത്രയും തുക മുടക്കുവാന്‍ റബ്ബര്‍ ബോര്‍ഡിന് സാധിക്കത്തതിനാല്‍ മേഖലയിലെ ജനപ്രതിനിധികളുടെ സഹായത്തോടെ പദ്ധതി നടപ്പാനായിരുന്നു ബോര്‍ഡിന്റെ പദ്ധതി. ഇതേ തുടര്‍ന്ന് സ്ഥലം എംഎല്‍എയും, എംപിയുമടക്കമുളളവര് എത്തി ഉദ്ഘാടന സമ്മേളനം നടത്തിയെങ്കിലും ഇതുവരേയും പദ്ധതിക്ക് പണം കണ്ടെത്താനായിട്ടില്ല. ചിലര്‍ ലക്ഷങ്ങളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും പ്രതിനിധികളുടെ മല്‍സരം മൂലം പദ്ധതികള്‍ ഒന്നും യാഥാര്‍ത്ഥ്യമായില്ല. മര്‍ഫി സായിപ്പിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ഏന്തയാര്‍ സെന്റ് ജോസഫ്സ് പള്ളിയുടെ ആറു സെന്റ് സ്ഥലം സ്മാരകം നിര്‍മ്മിക്കനായി പള്ളി അധികൃതര്‍ റബ്ബര്‍ ബോര്‍ഡിന് പാട്ടമായി വിട്ടു നല്‍കിയിരുന്നു.
അയര്‍ലാന്‍ഡുകാരനായ ജോണ്‍ ജോസഫ് മര്‍ഫി എന്ന മര്‍ഫി സായിപ്പ് 1902 ല്‍ കോതമംഗലത്തെ തട്ടേക്കാടിലാണ് ആദ്യമായി റബ്ബര്‍ കൃഷി തുടങ്ങിയത്. കൃഷി വിജയകരമല്ലാതിരുന്നതിനാല്‍ പിന്നീട് മുണ്ടക്കയം കൂട്ടിക്കലിനും സമീപമുള്ള ഏന്തയാറിലും കൃഷി തുടങ്ങി.ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍ കൃഷി പ്ലാന്റേഷന് രീതിയില്‍ തുടങ്ങിയത് മര്‍ഫി സായിപ്പായിരുന്നു. മേഖലയുടെ വികസനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിര്‍മ്മിച്ചു. ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട ജിവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഏറെ താല്‍പ്പര്യം പുലര്‍ത്തിയിരുന്ന മര്‍ഫി സായിപ്പ് തന്റെ അവസാനകാലം ഇവിടെ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു.
പൂഞ്ഞാര്‍ വഞ്ചിപ്പുഴ രാജാക്കന്മാരില് നിന്നാണ് മര്‍ഫി റബ്ബര്‍ കൃഷിക്കായി സ്ഥലം വാങ്ങിയത്. റബ്ബറിന് ഇപ്പോള്‍ വില കുറഞ്ഞെങ്കിലും ഇന്ന് കാഞ്ഞിരപ്പളളിക്കാര്ക്കുണ്ടായ മുഴുവന്‍ സുഖസൗകര്യങ്ങളുടെയും ഏറിയ പങ്കും മര്‍ഫിയുടെ കണ്ടുപിടുത്തത്തിന്റെ ഫലമാണ്. തൊഴിലാളികളെ അകമഴിഞ്ഞു സ്നേഹിച്ചിരുന്ന സായിപ്പ് മരണം രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്നെ തന്റെ സംസ്കാരം തൊഴിലാളികളുടെ ശവക്കല്ലറക്ക് ഒപ്പമായിരിക്കണമെന്നു നിര്‍ദേശിച്ചിരുന്നു.ഇതുപ്രകാരമാണ് ഏന്തയാറിനു സമീപം മാത്തുമലയില്‍ അടക്കം ചെയ്തത്. അന്ന് സായിപ്പിന്റെ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്.
മര്‍ഫിയുടെ ശവകല്ലറ സ്ഥിതി ചെയ്യുന്ന മാത്തുമല ഗ്രാമത്തിന് അധികൃതര്‍ മര്‍ഫി മൗണ്ട് എന്നു നാമകരണം നടത്തിയതല്ലാതെ മറ്റു ഗപ്രയോജനമൊന്നുമുണ്ടായില്ല.മര്‍ഫി സായിപ്പിനൊരു സ്മാരകം എന്നത് പ്രദേശവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ്.1957 മെയ് എട്ടിന് മരിച്ച റബ്ബറിന്റെ പിതാവിന് അവഗണന മാത്രമാണ് അധികാരികള്‍ കാടട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: