കുമരകം: തെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുമരകത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് അതീവ ജാഗ്രതയില്‍. തെരഞ്ഞെടുപ്പു ദിവസവും ഇവിടെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം നടന്നിരുന്നു. പല പ്രാവശ്യമായി സിപിഎം നടത്തിയ അക്രമത്തിന്റെയും വധശ്രമത്തിന്റെയും പേരില്‍ രണ്ടു പഞ്ചായത്ത് മെമ്പര്‍മാരടക്കം സിപിഎമ്മിന്റെ പല ഉന്നതരും കേസുകളില്‍പെട്ട് റിമാന്റിലായിരുന്നു. ഇനിയും സംഘര്‍ഷം തുടരാതിരിക്കാന്‍ പോലീസ് പല പ്രാവശ്യം സമാധാനം സ്ഥാപിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ കഴിഞ്ഞ ദിവസം കോള്‍ഡ് സ്റ്റോറേജ് ജീവനക്കാരനായ അതുലിനെ കട പൂട്ടുന്നതിനിടെ മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ അക്രമിച്ചിരുന്നു. ഇതോടെ പോലീസ് പെട്രോളിംഗ് ശക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്ന 16ന് പ്രദേശത്ത് നിരീക്ഷണത്തിനായി തന്നെ നൂറിലധികം പോലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിക്കും. അന്ന് മൂന്നു വാഹനങ്ങളില്‍ സ്പെഷ്യല്‍ പെട്രോളിംഗും നാലിടങ്ങളില്‍ പോലീസ് പിക്കറ്റ് പോസ്റ്റുകളും സ്ഥാപിക്കും. കൂടാതെ ലോക്കല്‍ പോലീസിന്റെയും ആംഡ് റിസര്‍വ് പോലീസിന്റെയും സേവനവും മേഖലയില്‍ ലഭ്യമാക്കും. കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ജില്ലയില്‍ കുടൂതല്‍ സംഘര്‍ഷങ്ങള്‍ കുമരകത്താണ്. അതില്‍ പോലീസ് പിടിയിലാകുകയും റിമാന്റില്‍ പോകുകയും ചെയ്തതില്‍ ഭൂരിഭാഗവും സിപിഎം പ്രവര്‍ത്തകരാണ്. ഈ നിലയ്ക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പുഫല പ്രഖ്യാപന ദിവസം കുമരകം ഗ്രാമപഞ്ചായത്തില്‍ കടുത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: