കൊച്ചി: ജില്ലയില്‍ ഇന്നലെ വരെ 44 കോടി രൂപയുടെ നഷ്ടങ്ങള്‍ വേനല്‍മഴ മൂലം ഉണ്ടായിട്ടുള്ളതായി ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. മെയ് എട്ടിന് ഉണ്ടായ കനത്ത വേനല്‍മഴയിലും കാറ്റിലും വീടുകള്‍ക്കു മാത്രമായി 3.5 ലക്ഷത്തിലധികം രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 30 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. കണയന്നൂര്‍ താലൂക്കില്‍ ഇളംകുളം വില്ലേജിലുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ തുറന്ന ദുരിതാശ്വാസ ക്യമ്പിലേയ്ക്ക് 50 കുടുംബങ്ങളില്‍ നിന്നുള്ള 70 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൃഷിനാശങ്ങളുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
കുന്നത്തുനാട് താലൂക്കില്‍ മാത്രം കഴിഞ്ഞ ഏപ്രില്‍ 24 ന് കനത്ത വേനല്‍മഴയിലും കൊടുങ്കാറ്റിലും 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും കളക്ടര്‍ പറഞ്ഞു. 2014 ജനുവരി 19 മുതല്‍ ഏപ്രില്‍ 30 വരെ ജില്ലയില്‍ സംസ്ഥാനത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെ 40 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: