കോട്ടയം: വേനല്‍മഴയില്‍ ജില്ലയില്‍ നാശമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം വ്യാപകമായി വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായി. ഇതുവരെ ജില്ലയില്‍ 11.74 കോടിയുടെ നാശം സംഭവിച്ചതായാണ് കണക്കുകള്‍.
കനത്തമഴയില്‍ വൈക്കം എഇഒ ഓഫീസ് ഭാഗീകമായി ഇടിഞ്ഞു വീണു. വൈക്കം ബോയ്സ് ഹൈസ്കൂളിനു സമീപത്തെ ഓഫിസിനാണ് നാശം സംഭവിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ മൂന്നു മുതലുള്ള നാശം തിട്ടപ്പെടുത്തിയപ്പോള്‍ 529 വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. മീനച്ചില്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ നശിച്ചത്. 242 വീടുകള്‍ താലൂക്കില്‍ നശിച്ചു. കോട്ടയത്ത് 115 വീടുകളും ചങ്ങനാശേരിയില്‍ 16ഉം വൈക്കത്ത് 28ഉം കാഞ്ഞിരപ്പള്ളിയില്‍ 128ഉം വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം കനത്തതാണ്. ജില്ലയിലാകെ 493 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. റബര്‍, നെല്ല്, വാഴ, ജാതി, പച്ചക്കറികള്‍ക്കാണ് നാശം സംഭവിച്ചിരിക്കുന്നത്.
പുതുപ്പള്ളിയിലും വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്. മടവീണു വെള്ളം കയറിയതിനെ തുടര്‍ന്നു തേവര്കിരി-കരിക്കാട്ടുകടവ്, എരവിനെല്ലൂര്‍ -കിഴക്കുപുറം പാടശേഖരങ്ങളിലെ നെല്‍കൃഷി നശിച്ചു. 102 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചവയിലുള്പ്പെടുന്നു. കൊയ്യാറായ നെല്ലായിരുന്നു ഇത്. കര്‍ഷകര്‍ മൂന്നുവര്‍ഷത്തേക്കു പാട്ടത്തിനെടുത്തു കൃഷി നടത്തി വരികയായിരുന്നു. പാടശേഖരത്തിലെ പുറംബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതും വെള്ളം കയറാന്‍ ഇടയാക്കി. വൈക്കം മേഖലയിലും കനത്ത നാശമാണ് മഴ വിതച്ചത്. കരിയാര്‍ സ്പില്‍വേയുടെ അപ്രോച്ച് റോഡിനും മഴയില്‍ കേടുപാടു സംഭവിച്ചു. സ്പില്‍വേയുടെ ടിവിപുരം ഭാഗത്തെ അപ്രോച്ച് റോഡിന്റെ ആറു മീറ്ററോളം ഭാഗമാണ് ഇടിഞ്ഞുതാഴ്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: