കൊച്ചി: കഞ്ചാവു കടത്തുന്നതിനിടയില്‍ പറവൂര്‍ കോട്ടുവള്ളി വില്ലേജ് കൈതാരം പഴങ്ങാട്ടുവെളികരയില് പരിയംപറമ്പില് വിജിന് കുമാറിനെ (27) പറവൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.പി. സജീവ്കുമാറാണു അറസ്റ്റു ചെയ്തു. മോട്ടോര്‍ ബൈക്കിന്റെ സീറ്റിനടിയിലും ബാഗിലുമായാണ് ഇയാള്‍ കഞ്ചാവു കടത്താന്‍ ശ്രമിച്ചത്്. ഇയാളില്‍ നിന്നും കാല്‍കിലോ കഞ്ചാവു പിടിച്ചെടുത്തു. ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ പറവൂര്‍ തോന്ന്യകാവില്വെച്ചാണു ഇയാള്‍ പിടിയിലായത്. ഇയാളുടെ സുഹൃത്തും കഞ്ചാവു വില്പനക്കാരനുമായ ഏഴിക്കര വില്ലേജ് പെരുമ്പടന്നകരയില് ചക്രംനികര്ത്തില്വീട്ടില് സനല്‍ ഓടിരക്ഷപെട്ടു. ഇയാളെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. സ്കൂള്‍കുട്ടികള്‍ക്കും മറ്റും നല്‍കുന്നതിനായി കഞ്ചാവു ചെറിയ പൊതികളിലായി പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു. അഞ്ഞൂറു രൂപയാണു പൊതി ഒന്നിനെന്നു പ്രതിപറഞ്ഞതായി ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. പ്രതിയെ പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇന്റലിജന്‍സ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ബാബു, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ഡി. വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ ഹനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എല്‍. ജോര്‍ജ്, ബൈനു, വിപിന്‍ദാസ്, ഷൈന്‍ എന്നിവരാണ് വാഹന പരിശോധനക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: