മൂവാറ്റുപുഴ: ഇടമലയാര്‍ ജലസംഭരണിയില്‍ കിടക്കുന്ന ആനയെ വിദഗ്ധ സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ സംഘമെത്തിയത്. ഡോ. ഈസ, പാലക്കാട് ചീഫ് വെറ്ററിനറി ഡോക്ടര്‍ സുനില്‍, വയനാട് വെറ്ററിനറി കോളേജ് സര്ജന് ഡോ. തോമസ് ചാണ്ടി, ആനയെ ചികിത്സിച്ചു വരുന്ന ഡോ. ശശീന്ദ്രദേവ് എന്നിവരെത്തിയാണ് ആനയെ പരിശോധിച്ചത്. ഈ സമയം ആന കരയോട് അടുത്താണ് നിന്നിരുന്നത്. ആനയുടെ ഇടത് മുന്കാലിലാണ് പരിക്കുള്ളത്. കാലില്‍ രൂപപ്പെട്ടിരിക്കുന്ന നീരും മറ്റ് തകരാറുകളുണ്ടോന്ന് വിദഗ്ധ സംഘം പരിശോധിച്ചു. പരിശോധിച്ച സംഘം ആനയുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തി. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സിസിഎഫിന് നല്‍കും. തുണ്ടം റെയ്ഞ്ച് ഭാഗത്താണ് ആന ഇപ്പോഴ് നിലയിറപ്പിച്ചിട്ടുള്ളതെന്ന ഇടമലയാര്‍ റെയ്ഞ്ച് ഓഫീസര്‍ പയസ് അറിയിച്ചു. സംഘത്തോടൊപ്പം മലയാറ്റൂര്‍ ഡിഎഫ്ഒ സുനില്‍ കമിഡിയും ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ഡാമില്‍ അകപ്പെട്ടുപോയ ആനയെ കരകയറ്റുന്നതിന് വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കാലിലുണ്ടായ നീര് എല്ലിലുള്ള തകരാര്‍ മൂലമാണെന്നാണ് വിലയിരുത്തല്‍. പൈനാപ്പിളില്‍ ഗുളിക നല്‍കിയാണ് ഇപ്പോള്‍ ആനയ്ക്ക് ചികിത്സ നടത്തി വരുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് കാണിച്ച് മൂവാറ്റുപുഴയിലെ മൃഗ സംഘടയായ ദയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നാളെ ഡിഎഫ്ഒയോട് വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരുന്നു. ഇതും മുന്‍കൂട്ടി കണ്ടാണ് ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയതെന്ന് കരുതുന്നു. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സിസിഎഫിന് കൈമാറുകയും ഡിഎഫ്ഒ വഴി ഇന്ന് കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: