തൃപ്പൂണിത്തുറ: ഇന്നലെ രാവിലെ ഏഴരമണിയോടെ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ വൈറ്റില-കുമ്പളം ഹൈവേയില്‍ യു ടേണ്‍ മറികടന്നു പാഞ്ഞ വെള്ള ഇന്നോവ കാറിനെ സംശയം തോന്നി എക്സൈസ് പിന്തുടര്ന്നു. എക്സൈസ് സംഘം പിന്തുടര്ന്നതു മനസ്സിലാക്കിയ കാര്‍ ഡ്രൈവര്‍ മാടവന കവലയ്ക്കു സമീപം കാര്‍ ഉപേക്ഷിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലൂടെ ഓടിമറഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ 10 ക്യാനിലായി സൂക്ഷിച്ചിരുന്ന 350 ലിറ്റര്‍ സ്പിരിറ്റ് കാറിന്റെ ഡിക്കിയില്‍ കണ്ടു. കാറും സ്പിരിറ്റും തൃപ്പൂണിത്തുറ എക്സൈസ് ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ താജുദ്ദിന്റെ പേരില്‍ രജിസ്ട്രേഷനുളളതാണു കാര്‍. ഗള്‍ഫില്‍നിന്നും മടങ്ങിവരുന്ന ഫാമിലിയുടെ ലെഗ്ഗേജ് എന്നു തോന്നിപ്പിക്കും വിധമായിരുന്നു കാറിന്റെ ഡിക്കിയില്‍ സ്പിരിറ്റ് വച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: