എരുമേലി: ആശുപത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും വയറിംഗ് ജോലി ചെയ്യാത്തതുകാരണം നിര്‍മ്മാണം പൂര്‍ത്തീകരണം വൈകുന്നതായി പരാതി.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ ധനസഹായത്തോടെ കഴിഞ്ഞവര്‍ഷമാണ് ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും പ്ലംമ്പിംഗ് ജോലി വൈകിയതും ഇപ്പോള്‍ വയറിംഗ് ജോലി തുടങ്ങാതിരിക്കുന്നതുമാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ താമസമുണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നത്. 97 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന രണ്ടുനില കെട്ടിടത്തിന്റെ പൊതുമാരമത്ത് വിഭാഗത്തിനാണ്. ഒന്നാം നിലയില്‍ ഡോക്ടര്‍മാരും അനുബന്ധഭാഗങ്ങളും രണ്ടാംനിലയില്‍ പുരുഷന്മാരേയും കുട്ടികളേയും കടത്തി ചികിത്സിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ ഒരു വര്‍ഷമായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ ബന്ധപ്പെട്ടവര്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരണം വൈകുന്നതില്‍ വ്യാപക പ്രതിഷേധമാണുയര്ന്നിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം പൂര്ത്തിയാക്കിയത്പോലും ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാന്‍ വീണ്ടും സമയം ഏറെയെടുക്കുമെന്നും ആശുപത്രി അധികൃതരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: