കൊച്ചി: കൊച്ചി മെട്രോ നിര്‍മാണത്തെ തുടര്‍ന്നുള്ള ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കൂടുതല്‍ ഹോംഗാര്‍ഡുമാരെ നിയമിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും ബസ് സ്റ്റോപ്പുകള്‍ പുന:ക്രമീകരിക്കാനും തീരുമാനമെടുത്തു. മെട്രോ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ മഴയ്ക്ക് മുന്നോടിയായുള്ള ഗതാഗതക്രമീകരണങ്ങള് കൂടുതല്‍ ശക്തമാക്കുമെന്ന് എഡിജിപി. കെ.പദ്മകുമാര്‍ പറഞ്ഞു. കലൂര്‍, നോര്‍ത്ത്, എസ്.എ.റോഡ് തുടങ്ങി ഗതാഗതകുരുക്ക് രൂക്ഷമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിഹാരമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ബസ്സ്റ്റോപ്പ് മാറ്റം മേയ് ഏഴിനകം പൂര്‍ത്തിയാക്കും. നിര്‍മ്മാണത്തിനനുസരിച്ച് ബസ് സ്റ്റോപ്പുകള്‍ പുന:ക്രമീകരിക്കും.
ഗതാഗതക്രമീകരണത്തിനായ് ആവശ്യത്തിന് വാര്‍ഡന്‍മാരില്ലാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ട്. വാര്ഡന്മാരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെയും ദല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്റെയും സംയുക്തയോഗം ചേരും. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം ഏഴിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ വാര്ഡന്മാരുടെ നിയമനത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കും.
തൃശ്ശൂര്‍ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ കളമശ്ശേരിയിലെത്തി കണ്ടെയ്നര്‍ റോഡിലേക്ക് കയറുന്നത് വഴി കളമശ്ശേരി ഭാഗത്തുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഈ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ പറവൂര്‍ കവലയില്‍ നിന്ന് യുസി കോളേജ് വഴി കണ്ടെയ്നര്റോഡിലേക്ക് തിരിച്ചുവിടും. ദേശീയപാതയില്‍ മെട്രോനിര്‍മ്മാണം നടക്കുന്ന പലഭാഗത്തും റോഡിന്റെ വീതികൂട്ടിയിട്ടുണ്ട്. എന്നാല്‍ ടാറിങ് പൂര്‍ത്തിയാകാത്തതിനാല്‍ യാത്രക്കാര്‍ ഈ റോഡ് ഉപയോഗിക്കുന്നില്ലെന്നും വീതി കൂട്ടിയ ഭാഗത്തെ ടാറിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണത്തിന്റെ ഭാഗമായ് മെട്രോ അധികൃതര്‍ സ്ഥാപിച്ച ബാരിക്കേഡുകളുടെ ഉയരം കുറയ്ക്കുക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പല സ്ഥലങ്ങളിലും ബാരിക്കേഡുകളുടെ ഉയരം കൂടിയത് മൂലം റോഡിന്റെ എതിര്‍വശം കാണാനാകാത്തത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. മെട്രോ നിര്‍മ്മാണത്തിനിടെ എടുത്തുമാറ്റിയ നിരീക്ഷണക്യാമറകള്‍ പുന:സ്ഥാപിക്കും.
റോഡിലെ ഇലക്ട്രിക് ലൈനുകള്‍ മാറ്റുന്നതുമായ് ബന്ധപ്പെട്ട് കെഎസ്ഇബി ചെയര്മാനുമായ് 17 ന് യോഗം ചേരും. മെട്രോയുടെ അടുത്തഘട്ടം മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറായ് വരികയാണെന്നും പദ്മകുമാര്‍ പറഞ്ഞു.
ഐ.ജി എം.ആര്.അജിത്കുമാര്‍, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്.നിശാന്തിനി, ആര്.ടി.ഒ. ബിെ.ജ.ആന്റണി,കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് , ഡല്‍ഹി മെട്രോറെയില്‍ കോര്പ്പറേഷന് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ പി.ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: