പള്ളിക്കത്തോട്: പള്ളിക്കത്തോട് കെഎസ്ഇബിയുടെ പരിധിയില്‍ വരുന്ന ടൗണില്‍പോലും വൈദ്യുതി 15 മിനിറ്റ് തികച്ച് കിട്ടുന്നില്ലെന്ന് പരാതി. വൈദ്യുതി തടസ്സം മൂലം ഈപ്രദേശങ്ങളിലെ ജനം വലയുകയാണ്. പല ഓഫീസുകളിലും കമ്പ്യൂട്ടറുകള്‍ നിശ്ചലമാകുന്നു. ഇത് ഓഫീസ് പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു. ചെറുകിട വ്യാപാരികളും എന്തുചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ്. മൊബൈല്‍ ടവറുകളും വൈദ്യുതി പോയാല്‍ നിശ്ചലമാണ്. തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതായതോടുകൂടി പ്രദേശവാസികള്‍ക്ക് മൊബൈലുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ബിഎസ്എന്‍എല്‍ അധികാരികള്‍ ബാറ്ററി തകരാറിലാണെന്നാണ് പറയുന്നത്. ഇതോടെ ജനങ്ങള്‍ക്ക് പുറംലോകവുമായുള്ള ബന്ധംതന്നെ ഇല്ലാതായിരിക്കുന്നു.
പലസ്ഥലങ്ങളിലും നിന്നുള്ള ലിങ്ക് വഴിയാണ് പള്ളിക്കത്തോട്ടില്‍ വൈദ്യുതി ലഭിക്കുന്നതെന്നും ലിങ്ക് എടുക്കുന്ന സ്ഥലങ്ങളില്‍ പ്രശ്നമുണ്ടായാലും പള്ളിക്കത്തോട്ടില്‍ വൈദ്യുതി കിട്ടില്ലെന്നും കെഎസ്ഇബി അധികാരികള്‍ പറയുന്നു. പള്ളിക്കത്തോട്ടില്‍ സബ് സ്റ്റേഷന് അനുവദിച്ചിരുന്നു. അത് ഇപ്പോഴും ചുവപ്പുനാടയില്‍തന്നെ കുടുങ്ങിയിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. കെഎസ്ഇബി ഉപരോധം അടക്കം നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ കമ്മറ്റി നടക്കുന്ന സമയത്ത് ബിജെപി അംഗം എന്‍. ഹരി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതൊന്നും ഗൗനിക്കാതെ അധികാരികള്‍ ജനങ്ങളെ വഞ്ചിച്ച് മുന്നോട്ട് പോവുകയാണ്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായ എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: