കൊല്‍ക്കത്ത: ശ്യാമപോറില് വഴികള്‍ കഴുകുന്നത് 70കാരിയായ ലക്ഷ്മീ ദേവി ഇതുവരെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം അവരതും കണ്ടു. ബംഗാളിലെ ബങ്കൂറയയിലെ ഒരു കുഗ്രാമമാണ് ശ്യാമപോര്. വേനല്‍ക്കാലത്ത് ഒരു തുള്ളിവെള്ളം പോലുംകിട്ടാത്ത ഗ്രാമം.
നാവുനനയ്ക്കാന്‍ വെള്ളം കിട്ടണമെങ്കില്‍ ബക്കറ്റുമായി പൊതുടാപ്പിനു മുന്പില് മണിക്കൂറുകള്‍ തപസ് അനുഷ്ഠിക്കേണ്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ജനം ആ കാഴ്ച കണ്ട് അമ്പരന്നു. തൃണമൂല്‍ സ്ഥാനാര്‍ഥി മൂണ്‍ മൂണ്‍ സെന്നിനും മക്കളായ റിയാ സെന്‍, റെയ്മ സെന്‍ എന്നിവര്‍ക്കും പൊടിശല്യമില്ലാതെ റോഡ് ഷോ നടത്താന്‍ റോഡുകള്‍ വെള്ളം ചാമ്പി കഴുകുന്നു. ഗ്രാമം ചുറ്റിവളഞ്ഞു പോകുന്ന മൂന്നു കിലോമീറ്റര്‍ ടാര്‍ റോഡാണ് കഴുകിയത്. റോഡ് കഴുകിയിട്ടും പൊടിശല്യം പൂര്‍ണ്ണമായും മാറിയില്ല. റിയാ പൊടിശല്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കണ്ണ് അടയ്ക്കുന്നതും കൈകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നതും കാണാമായിരുന്നു. റോഡ് ഷോ കഴിഞ്ഞ മൂണ്‍ മൂണ്‍ സെന്നിെന്റ വാഹനം മടങ്ങിയപ്പോഴേക്കും റോഡ് നന്നായി നനഞ്ഞ് പൊടിയകന്നിരുന്നു.
ഇത്തരക്കാര്‍ക്ക് വോട്ട് ചെയ്യണമോയെന്ന് ജനം തീരുമാനിക്കട്ടെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ പറഞ്ഞു. പൊടി പോലും സഹിക്കാന്‍ പറ്റാത്ത അവര്‍ എങ്ങനെ ഈ നാടിനെ പ്രതിനിധീകരിക്കും. രാഹുല്‍ ചോദിച്ചു. മൂണ്‍മൂണ്‍ സെന്നിനെ സി.പി.എം എം.പി ബസുദേവ് ആചാര്യയും വിമര്‍ശിച്ചു.ഇവിടുത്തെ പൊടി സഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ ഈ ഗ്രാമത്തെ പ്രതിനിധീകരിക്കും. അദ്ദേഹം ചോദിച്ചു. കുടിവെള്ളം കിട്ടാത്ത ഇവിടെ റോഡ് കഴുകുന്ന കാര്യം ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. നാട്ടുകാര്‍ പറഞ്ഞു. താരങ്ങളെ കാണാന്‍ വലിയ തിരക്കായിരുന്നു. നൂറിലേറെ പൊലീസുകാരെയാണ് സുരക്ഷക്ക് നിയോഗിച്ചിരുന്നത്. ജനങ്ങള്‍ക്കു നേരെ പറക്കും ചുംബനം എറിയുന്നതിരക്കിലായിരുന്നു റെയ്മ. മുടിയൊതുക്കി വെറുതേ കൈവീശി നിന്നു റിയ.മൂണ്‍മൂണ്‍ സെന്‍ ജനങ്ങള്‍ക്കു നേരെ കൈതൊഴുത് നമസ്തേ പറഞ്ഞുകൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: