ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 272 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കുമെന്ന് അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. എന്‍ഡിഎയ്ക്ക് മുന്നൂറിലേറെ സീറ്റുകളും കിട്ടും. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടും.യു.പിയിലും ബീഹാറിലും മാത്രം 85 സീറ്റുകളിലേറെ നേടും. 98 നുശേഷം ഇതാദ്യമായി യു.പിയില്‍ 50ലേറെ സീറ്റുകള്‍ കരസ്ഥമാക്കുമെന്നും രാജ്നാഥ് പറഞ്ഞു. പ്രധാന പ്രതിപക്ഷമാകാനുള്ള സീറ്റുകള്‍ പോലും കോണ്‍ഗ്രസിന് ലഭിക്കില്ല. അദ്ദേഹം പറഞ്ഞു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടാനുള്ള തേന്റടം പോലും അവര്‍ക്കുണ്ടായില്ല. ഇക്കാര്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തന്നോട് പറഞ്ഞതാണ്. എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്അടുത്തു കൊണ്ടിരിക്കുകയാണെന്നാണ് മിക്ക സര്‍വ്വേകളും പറയുന്നത്.275 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് എന്‍ഡിടിവിയുടെ പുതിയ സര്‍വ്വേ. അങ്ങനെയെങ്കില്‍ 84 നു ശേഷം ഇതാദ്യമായാകും ഒരു പാര്‍ട്ടിക്കോ തെരഞ്ഞെടുപ്പിനു മുന്‍പേയുള്ള ഒരു സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുക.അഭിപ്രായ സര്‍വ്വേകളെ തട്ടിപ്പെന്നു പറഞ്ഞ് തള്ളുകയാണ് കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും. എന്നാല്‍ ബിജെപിയുടെ ആത്മവിശാ്വസം നിത്യേന കൂടുകയാണ്.രാജ്നാഥ് പറഞ്ഞു.
വികസനത്തിന്റെ പേരിലാണ് പാര്‍ട്ടി വോട്ട് തേടുന്നത്. സോണിയ അധ്യക്ഷയായുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് പോലും 2008ല്‍ ഗുജറാത്തിലെ വികസനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം. അതു ശരിയല്ല, തങ്ങള്‍ വികസനത്തില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. മുസ്ലീം തൊപ്പി വച്ച് കാണിച്ചാല്‍ മതേതരമാകുമെന്ന് ഞാന്‍ കരുതുന്നില്ല. ചോദ്യങ്ങള്‍ക്കുത്തരമായി രാജ്നാഥ് പറഞ്ഞു. മോദി മിതവാദി തന്നെയാണ്. അല്ലായിരുന്നില്ലെങ്കില്‍ ഗുജറാത്തില്‍ മുസ്ലീം ചെയര്മാന്മാരും കൗണ്‍സിലര്‍മാരും ഉണ്ടാകുമായിരുന്നില്ല. ആളോഹരി വരുമാനത്തില്‍ ഗുജറാത്തിലെ മുസ്ലീങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ മുസ്ലീങ്ങളേക്കാള്‍ വളരെയേറെ മുന്നിലാണ്. രാജ്നാഥ് പറഞ്ഞു.
യു.പയില്‍ നല്ല സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് മുസ്ലീങ്ങളെ സ്ഥാനാര്‍ഥിയാക്കാത്തത്. മറ്റ്സംസ്ഥാനങ്ങളില്‍ അവരെ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. മോദിയെ മാത്രം കേന്ദ്രീകരിച്ചാണ് പ്രചാരണമെന്ന ചോദ്യത്തോട് അതു ശരിയല്ല, അടല്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ സമയത്ത് അദ്ദേഹത്തിലായിരുന്നു ശ്രദ്ധ കൂടുതല്‍ എന്നായിരുന്നു ഉത്തരം. രാജ്യത്തെങ്ങും മോദി തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: