കല്ല്യാണ്‍: ശിവസേനയുമായിട്ടുള്ള ബന്ധം തകര്‍ക്കാനാവാത്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്. ശിവസേനയുമായിട്ടുള്ള ബന്ധം വളരെ പഴക്കം ചെന്നതാണെന്നും അടല്‍ ബിഹാരീ വാജ്പേയിയും, ബാലാ സാഹബ് താക്കറെയും ലാല്‍ കൃഷ്ണ അദ്വാനിയും ചേര്‍ന്നാണ് ഈ ബന്ധത്തിന് രൂപം തുടക്കംകുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കല്യാണിലെ ശിവസേനാ സ്ഥാനാര്‍ത്ഥിയായ ശ്രീകാന്ത് ഷിന്‍ഡേ പ്രചാരണപരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുമായുള്ള സുഹൃത്ത്ബന്ധം ഭാവിയിലും ഉണ്ടാകുമെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണവും ജലസേചന അഴിമതിയും ചേര്‍ത്തുനോക്കിയാല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന് മനസിലാക്കുമെന്നും സിങ് പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തിയാണ് മോദിയെന്നും മോദിക്ക് വോട്ടുചെയ്യണമെന്നും രാജ്യത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മനസുകൊണ്ട് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: