ന്യൂദല്‍ഹി: പുതിയ നാവിക സേനാ മേധാവി അഡ്മിറല്‍ റോബിന് ധവാനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍. സേനയെ പരിഷ്ക്കരിക്കുകയെന്നതാണ് ആദ്യ തലവേദന.
കഴിഞ്ഞ എട്ടുകൊല്ലമായി നല്ല ആയുധങ്ങളും കപ്പലുകളും അന്തര്‍വാഹിനികളും ഇല്ലാതെ നട്ടം തിരിയുകയാണ് നാവിക സേന. പുതിയ പദ്ധതികള്‍ക്കൊന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി അനുമതി നല്‍കിയില്ല. കയ്യിലുള്ളത് ഏതു നിമിഷവും തകരാവുന്ന, സൈനികരുടെ ജീവനു ഭീഷണിയാകാവുന്ന കപ്പലുകളും മുങ്ങിക്കപ്പലുകളുമാണ്. കുറഞ്ഞ സമയം കൊണ്ട് ഇവ മാറ്റി പുതിയ സ്വന്തമാക്കുകയാണ് പ്രശ്നം.
മോദി സര്‍ക്കാര്‍ വൈകാതെ അധികാരത്തിലെത്തും എന്നതാണ് ധവാന് ആശ്വാസം. രാഷ്ട്ര സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്കുന്ന മുന്നണിയാണ് എന്‍.ഡി.എ. അപകടങ്ങള്‍ കുറയ്ക്കുകയാണ്രണ്ടാമത്തെ ദൗത്യം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് കപ്പല്‍പ്പടയുടെ സാന്നിദ്ധ്യമാണ് നാവിക സേന നേരിടുന്ന മറ്റൊരു പ്രശ്നം. തുടര്‍ച്ചയായ അപകടങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.കെ ജോഷി രാജിവച്ചിട്ട് 51 ദിവസം കഴിഞ്ഞാണ് പുതിയ മേധാവിയായി അഡ്മിറല്‍ റോബിന് ധവാനെ നിയമിക്കുന്നത്. ഫെബ്രുവരി 26 മുതല്‍ താത്ക്കാലിക മേധാവിയാണ്. 56 കാരനായ ധവാന് 2016 മെയ് 31 ന് വിരമിക്കും.
ഐ.എന്‍.എസ് ഖുക്രി, ഐ,എന്‍.എസ് രഞ്ജിത്ത്, ഐ.എന്‍.എസ് ദല്‍ഹി എന്നിവയടക്കം കമാന്‍ഡ് ചെയ്തിട്ടുണ്ട്. മുംബയിലെ പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവിയായും പ്രവര്‍ത്തിച്ചു. സീനിയോറിറ്റി നോക്കിയാല്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ് മേധാവിയാകേണ്ടത്. എന്നാല്‍ അദ്ദേഹം ചുമതല വഹിച്ചിരുന്ന കമാന്ഡിെന്റ കീഴിലാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടായത്. അതിനാലാണ് സിന്‍ഹയെ മറികടന്ന് നാവിക സേനാ മേധാവിയായി ധവാനെ നിയമിച്ചത്. സ്ഥാനക്കയറ്റം നല്കിയില്ലായിരുന്നെങ്കില് ധവാന് ഈ മെയില്‍ വിരമിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: