ഐസ്വാള്‍: മിസോറാമില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്‍ ആയുധശേഖരങ്ങള്‍ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് എകെ-47, ഒരു മെഷീന്‍ഗണ്‍ തുടങ്ങിയവ ആയുധശേഖരത്തില്‍ ഉള്‍പ്പെടുന്നു.
കിഴക്കന്‍ മിസോറാമിന്റെ മിസോറാം-മ്യാന്മാര്ക്ക് അതിര്‍ത്തി നഗരമായ ചാമ്പായില് ആയുധകടത്തുകാരെന്ന് സംശയിക്കുന്ന രണ്ട് പേരില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. പിടിയിലായ ഒരാള്‍ ഐസ്വാള്‍ സ്വദേശിയും രണ്ടാമത്തെയാള്‍ മ്യാന്മാര്ക്ക് സ്വദേശിയുമാണ്. ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല.
ഇതിന് മുമ്പ് 1,200 റൗണ്ട് ബുള്ളറ്റും എകെ- 47 റൈഫിളും നാലു മാസികകളും 12 വെടിമരുന്നുകള്‍ നിറക്കുന്ന ഉപകരണങ്ങളും കൂടാതെ ഒരു മെഷീന് ഗണ്ണും പിടികൂടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വീണ്ടും ആയുധശേഖരം പിടികൂടിയത്. ഏപ്രില്‍ 9 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആയുധ ശേഖരങ്ങള്‍ പിടികൂടുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പോളിങ്ങ് ബൂത്തുകളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശം നല്കി.
മ്യാന്മാറില് നിന്നും 404 കിലോമീറ്ററും ബംഗ്ലാദേശില്‍ നിന്നും 318 കിലോമീറ്ററും ദൂരത്തിലാണ് മിസോറാം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഭീകരവാദബന്ധവും തള്ളിക്കളയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: