ന്യൂദല്‍ഹി: ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ മെയ് 21ന് നേരിട്ടു ഹാജരാകാന്‍ കോടതി ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനോടാവശ്യപ്പെട്ടു. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിെന്റ തിരക്കാണെന്നു പറഞ്ഞ് കേജ്രിവാള് എത്തിയില്ല. തുടര്‍ന്നാണ് മെയ് 21ന് നേരിട്ട് ഹാജരാകുക തന്നെ വേണമെന്ന് ദല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഗോമതി മനോച്ച കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അഴിമക്കാരായ പതിനഞ്ചു പേരെന്നു പറഞ്ഞ് കേജ്രിവാള് പ്രഖ്യാപിച്ച പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഗഡ്കരി മാനനഷ്ടക്കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: