അമരാവതി: എന്‍സിപി നേതാവ് ശരദ് പവാറിന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം. പവാറിന് ക്രിക്കറ്റിനെ പറ്റി വാചാലനാകാന്‍ സമയമുണ്ട് എന്നാല്‍ കര്‍ഷകാത്മഹത്യകളെ കുറിച്ച് അദ്ദേഹം ഒന്നും തന്നെ പറയുന്നില്ലെന്ന് മോദി പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നുളള കൃഷി മന്ത്രി കൂടിയായ അദ്ദേഹത്തിന് കര്‍ഷകരെ രക്ഷിക്കാന്‍ കഴിവില്ലെന്നും മോദി കുറ്റപ്പെടുത്തി. ഇന്ത്യയേയും മഹാരാഷ്ട്രയേയും എന്‍സിപിയില്‍ നിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം സമ്മതിദായകരോടായി പറഞ്ഞു.
1857ല്‍ ഇന്ത്യയെ ബ്രിട്ടിഷില് നിന്ന് മോചിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ 2014ല്‍ അത് തിരുത്തി കോണ്‍ഗ്രസില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്നായിരിക്കുകയാണ്.
കോണ്‍ഗ്രസിലുള്ള ചിലര്‍ക്കാകട്ടെ ദാരിദ്ര്യമെന്നാല്‍ എന്താണെന്നു പോലും അറിയില്ല. കൊടുംതണുപ്പുള്ള രാത്രികളില്‍ പാവപ്പെട്ടവര്‍ തെരുവുകളില്‍ ഉറങ്ങുന്നതിന്റെ വേദനയെ പറ്റി ഷെഹ്സാദയ്ക്ക് (കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി) അറിവുണ്ടോയെന്നും മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: