പാറ്റ്ന: ആര്.ജെ.ഡി ജനറല്‍ സെക്രട്ടറിയായി ഗുണ്ടാതലവന്‍ റിത്ലാല്‍ യാദവിനെ നിയമിച്ചു. പാര്‍ട്ടി തലവന്‍ ലാലുവിന് തെന്റ മകളോടുള്ള അമിത സ്നേഹമാണ് ഗുണ്ടാതലവനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ വരെ എത്തിച്ചത്.
ലാലുവിന്റെ മകള്‍ മിസ ഭാരതിക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് റിത്ലാല്‍ യാദവിനെ സമീപിച്ച ലാലു പ്രതിഫലമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുകയായിരുന്നു. ബീഹാറിലെ പാടലീപുത്രയില്‍ നിന്നുമാണ് മിസ ഭാരതി മല്‍സരിക്കുന്നത്. തീവ്രവാദ നിലപാടുകളുള്ള റിത്ലാല്‍ സ്വതന്ത്രനായി പാടലീപുത്രയില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ലാലു റിത്ലാലുമായി യോജിപ്പിലെത്തിയത്. പാറ്റ്നയിലെ ബിയൂര്‍ ജയിലില്‍ കൊലക്കേസിലകപ്പെട്ട് കഴിയുകയായിരുന്നു റിത്ലാല്‍. ബിജെപി നേതാവ് സത്യ നാരായണ്‍ സിന്‍ഹയുടെ കൊലപാതകക്കേസിലാണ് ഇയാള്‍ ജയിലിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: