കോഴിക്കോട്: മനുഷ്യാവകാശ കമ്മിഷന് ഓര്‍ഫനേജുകളെ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനെതിരെ വീണ്ടും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് രംഗത്ത് ഇന്നലെ കോഴിക്കോട് ജില്ലയിലെ ഓര്‍ഫനേജുകളുടെ യോഗം വിളിച്ചുചേര്‍ത്ത് ഫെബ്രുവരി 20 നകം വിശദവിവരങ്ങള്‍ നല്‍കണമെന്ന തീരുമാനം എടുത്ത സാഹചര്യത്തിലാണ് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് പി.സി. ഇബ്രാഹിമും അംഗം ഡൊമിനിക് പ്രസന്റേഷന് എംഎല്‍എയും എതിര്‍പ്പ് പ്രകടിപ്പിച്ചത്. മനുഷ്യാവകാശ കമ്മീഷന് മുഖ്യഅന്വേഷണോദ്യോഗസ്ഥന്‍ എസ്. ശ്രീജിത്ത്, ജില്ലാ കലക്ടര്‍ പി.എ ലത എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മനുഷ്യാവകാശ കമ്മീഷന് നടപടി ക്രമങ്ങളോട് ബഹുമാനമുണ്ടെങ്കിലും ഈ തീരുമാനം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും കമ്മീഷന്‍ചെയര്‍മാന്‍ ജസ്റ്റിസ് ജെബി കോശി എടുത്തതെന്നതാണ് ഇബ്രാഹിം ജന്മഭൂമിയോട് പറഞ്ഞത്. ‘മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് എസ്.ശ്രീജിത്ത് തെറ്റിദ്ധരിപ്പിച്ചതിനാലാകാം ഇത്തരമൊരു തീരുമാനമെടുത്തത്. ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എന്നെ വിളിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു യോഗം നടത്തുന്നതിനോടും കമ്മീഷന്റെ തീരുമാനത്തോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ട് യോഗത്തില്‍ പങ്കെടുത്തില്ല കേന്ദ്രനിയമ പ്രകാരം രൂപീകരിച്ച ഓര്‍ഫനേജുകളുടെ കാര്യത്തില്‍ ഇടപെടുന്ന കീഴ് വഴക്കം ശരിയല്ല. അനാവശ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ് ചോദ്യാവലി. ഓഫീസര്‍മാര്‍ക്ക് അനാഥാലയങ്ങളില്‍ കയറിയിറങ്ങാനോ വിവരശേഖരണം നടത്താനോ അധികാരമില്ല. ഫെബ്രുവരി 7 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ഇക്കാര്യം ചര്‍ച്ചചെയ്യും, ഇബ്രാഹിം പറഞ്ഞു.
മനുഷ്യാവകാശകമ്മീഷന് എടുത്ത തീരുമാനത്തെ നിയമസഭയില്‍ ഉപാക്ഷേപത്തിലൂടെ ഉന്നയിച്ച എംഎല്‍എയും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗവുമായ ഡൊമിനിക് പ്രസന്റേഷനും തീരുമാനത്തെ ശക്തമായി എതിര്‍ത്തു. ഏതെങ്കിലും അനാഥാലയങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടി എടുക്കുന്നതിന് പകരം മുഴുവന്‍ ഓര്‍ഫനേജുകളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനോട് യോജിക്കാനാവില്ല. വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിത്. ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ട്, ഫോട്ടോ എന്നിവ ചോദിക്കുന്നത് നിയമവിധേയമല്ല. മനുഷ്യാവകാശ ലംഘനമുണ്ടെങ്കില്‍ പരിശോധിക്കണം. പെണ്‍കുട്ടികളുടെ ഫോട്ടോ വില്ലേജ് ഓഫീസര്‍മാര്‍ വശം നല്‍കണമെന്നാണ് പറയുന്നത്. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. ജില്ലാതലത്തില്‍ യോഗം വിളിച്ച് തീരുമാനം നടപ്പാക്കാനുള്ള ശ്രമം നിയമവിരുദ്ധമാണ്. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് അതിനുള്ള അധികാരമില്ല. ഡൊമനിക് പ്രസന്റേഷന് പറഞ്ഞു. എന്നാല്‍ എല്ലാജില്ലകളിലും ഓര്‍ഫനേജ് കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ച് വിവരം ശേഖരിക്കാനാണ് കമ്മീഷന്റെ തീരുമാനം. ഫെബ്രുവരി 20 നകം വിവരങ്ങള്‍ നല്‍കണമെന്നാണ് മനുഷ്യാവകാശകമ്മീഷന് ഓര്‍ഫനേജുകളെ അറിയിച്ചിരിക്കുന്നത്.
അട്ടപ്പാടി പാക്കുളം മര്‍ക്കസ് റഹ്മാനിയ ഇസ്ലാമിയ എന്ന സ്ഥാപനത്തില്‍ നടന്ന പ്രകൃതി വിരുദ്ധ പീഡനം, കോഴിക്കോട് സിയസ്കോ യത്തീംഖാനയില്‍ നടന്ന അറിബിക്കല്ല്യാണം എന്നിവയെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് അനാഥ-അഗതി മന്ദിരങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സ്വമേധയാ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: