തിരുവനന്തപുരം: തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു വഷത്തിനുള്ളില്‍ 554 കോടിയുടെ തട്ടിപ്പാണ് കേരളത്തില്‍ നടന്നതെന്നും അദ്ദേഹം നിയമസഭയെ രേഖാമൂലം അറിയിച്ചു.
സോളാര്‍ തട്ടിപ്പ് കേസിലാണ് കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 4090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ കോളേജുകളിലും ലഹരിവിരുദ്ധ ക്ലബുകള്‍ തുടങ്ങുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ലഹരി വിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം നാളെ കൊല്ലം എസ്.എന്‍ കോളജില്‍ നടത്തും.
കഞ്ചാവിന്റെ വില്പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: