കോഴിക്കോട്: ഫെബ്രുവരി 13 മുതല്‍ 19 വരെ കോഴിക്കോട് നടക്കുന്ന സോമയാഗത്തിനു മുന്നോടിയായി ഞായറാഴ്ച 1008 അഗ്നിഹോത്രം നടന്നു. ഇന്നലെ രാവിലെ കാരപ്പറമ്പില്‍ ആരംഭിച്ച അഗ്നിഹോത്രത്തില്‍ 1008 ഹവനകുണ്ഡങ്ങളാണ് ഒരുക്കിയിരുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മേഖലകളില്‍ നിന്ന് ആളുകള്‍ അഗ്നിഹോത്രത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
നാലുവേദങ്ങളുടെയും സാരാംശമായി ശിഷ്യര്‍ക്കു പകര്‍ന്നുകൊടുക്കുന്നത് ജാതി, മത, ലിംഗ, പ്രായഭേദങ്ങള്‍ പാടില്ലെന്നതാണെന്നും അത് ഉള്ക്കൊണ്ടിട്ടുള്ളവര്ക്ക് ഗോത്രവും വംശവും ഒന്നും ഒരു പ്രശ്നമാകില്ലെന്നും ആചാര്യ എം.ആര്.രാജേഷ് പറഞ്ഞു. തൈത്തിരീയ ആരണ്യകത്തിനൊപ്പം ആശ്വലായന ഗൃഹ്യസൂത്രം, പാരസ്കര ഗൃഹ്യസൂത്രം, ഗോഭില ഗൃഹ്യ സൂത്രം എന്നീ വൈദികഗന്ഥങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് അഗ്നിഹോത്രം നടത്തിയത്. ഋഗ്വേദത്തിലെ സംഘടനാ സൂക്തം, യജുര്‍വേദത്തിലെ ഭാഗ്യസൂക്തം, പുണ്യാഹവാചനം, സ്വസ്തിവാചനം, ശാന്തീകരണം തുടങ്ങിയ മന്ത്രഭാഗങ്ങള്‍ യജ്ഞത്തില്‍ വിനിയോഗിച്ചതായി ഫൗണ്ടേഷന് സ്ഥാപകരിലൊരാളായ അരുണ്‍ പ്രഭാകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: