തൃശൂര്‍: ആരോപണം ഉന്നിയിച്ചതു കൊണ്ട് മാത്രം ശശി തരൂരിനെ സ്ഥാനാര്ത്ഥിയാക്കാതിരിക്കാനാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭാര്യ സുനന്ദപുഷ്കറുടെ മരണത്തില്‍ തരൂരിനെ എതിരെ കേസ്സെടുത്താലേ പ്രശ്നമുള്ളു. അപ്പോള്‍ സ്വാഭാവികമായും മത്സരിക്കാനാവില്ല.നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല.
സോഷ്യലിസ്റ്റ് ജനത കഴിഞ്ഞ തവണ മുന്നണിയിലേക്ക് വന്നപ്പോള്‍ ലോക് സഭാമണ്ഡലം ചോദിച്ചില്ല. ഇത്തവണ ആവശ്യപ്പെട്ടത് പരിശോധിക്കും. കെപിസിസി പ്രസിഡണ്ടിനെ ഈ മാസം തീരുമാനിക്കും. പദവിയിലേക്ക് ഉണ്ടോഎന്ന് ചോദിച്ചപ്പോള്‍ താന്ഇല്ലെന്ന് തങ്കച്ചന് പറഞ്ഞു.
യു ഡി എഫില്‍ നിന്ന് ആരേയും പുറത്താക്കാന്‍ ഉദ്ദേശ്യമില്ല.അതിനുള്ള സാഹചര്യവുമില്ല. പോയേ തീരൂ എന്ന് ശഠിച്ചാല്‍ ഒന്നും ചെയ്യാനില്ല. കെ.ആര്. ഗൗരിയമ്മയെ സിപിഎം ചവിട്ടിപ്പുറത്താക്കിയപ്പോള്‍ സംരക്ഷിച്ച് പോന്നത് യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെ ചര്‍ച്ച വെച്ചിട്ടുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് സിഎംപിയുടെ സെക്രട്ടറി എംവിആറും മുന്നണി പ്രതിനിധികള്‍ സി.പി.ജോണും കെ.ആര്.അരവിന്ദാക്ഷനുമാണ്. ജനകീയ ആവശ്യങ്ങള്‍ക്കായല്ല മറിച്ച് പാര്‍ട്ടിയിലെ വിഭാഗീയതക്ക് മറയിടാനും രാഷ്ട്രീയ ലക്ഷ്യം വെച്ചുമാണ് സിപിഎം സമരം നടത്തിയെതെന്നതിനാലാണ് എല്ലാ സമരങ്ങളും പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: